തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ യുവാവിന് അഞ്ചുവർഷം കഠിന തടവും മുപ്പത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന പിലാക്കൽ വീട്ടിൽ ഷിൽജിൻ ഇമ്മാനുവലിനെയാണ് (25) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി സി. മുജീബ് റഹ് മാൻ ശിക്ഷിച്ചത്. 2017 ആഗസ്റ്റിനും 2018 ഫെബ്രുവരിക്കും ഇടയിലുള്ള ദിവസമാണ് കേസിനാസ്പദമായ സംഭവം.
ആന്തൂർ നഗരസഭ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതി രണ്ടു വർഷത്തിനു ശേഷം കോടതിയിൽ കീഴടങ്ങി. അന്നത്തെ തളിപ്പറമ്പ് എസ്.ഐ ആയിരുന്ന കെ.കെ. ഗംഗാധരനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. രണ്ടു വകുപ്പുകളിലായി അഞ്ചു വർഷം കഠിനതടവും മുപ്പത്തയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു