കർണാടകയിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശികളായ മൂന്ന് പേർ കർണാടകയിൽ അറസ്റ്റിൽ. കേസിൽ മട്ടന്നൂരിലെ ലീഗ് നേതാവിന്റെ മകനും പിടിയിൽ. പിടിയിലായത് ഖത്തറിൽ യമൻ സ്വദേശിയായ യുവാവിനെ കഴുത്തറുത്തുകൊന്ന കേസിലെ പ്രതി ഷമ്മാസ് ഉൾപ്പടെ മൂന്ന് പേർ
കൊടക് ജില്ലയിലെ നാപ്പോക്കിലാണ് കേസിനാസ്‌പദമായ സംഭവം സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ അറസ്റ്റിലായ ഷമ്മാസ് , റഹീം, ഷബീർ എന്നിവർ ചേർന്ന് പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി തട്ടികൊണ്ട് പോകാൻ ശ്രമിക്കുകയും പെൺക്കുട്ടി ബഹളം വെക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ ഓടികൂടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു തുടർന്ന് പോലീസ് എത്തുകയും നാപോക് സ്വദേശിനിയായ ജസീലയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് എടുക്കുകയും പ്രതികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി തുടർന്ന് മൂന്ന് പേരെയും കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തു ഇതിൽ അറസ്റ്റിലായ ഒരാൾ മട്ടന്നൂരിലെ പ്രമുഖ ലീഗ് നേതാവിന്റെ മകനാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു