തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ആപ്പ് കമ്പനി ആയ ബൈജൂസ് തിങ്ക് ആൻഡ് ലേൺ കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനിയുടെ കേരളത്തിലെ ഏക ഡവലപ്മെന്റ് കേന്ദ്രത്തിൽനിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങിയതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ടെക്നോപാർക്കിലെ കാർണിവൽ ബിൽഡിങ്ങിലാണ് ബൈജൂസ് ഡെവലപ്മെന്റ് സെന്റർ പ്രവർത്തിക്കുന്നത്. 170ലേറെ ജീവനക്കാരാണ് ഇവിടെയുള്ളത്. രാജി നൽകാൻ ഇവരിൽ കമ്പനി സമ്മർദം ചെലുത്തുന്നതായാണിപ്പോർട്ടിൽ പറയുന്നത്.
ബൈജൂസിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ ഉന്നയിച്ച് ടെക്നോപാർക്കിലെ തൊഴിലാളി കൂട്ടായ്മയായ പ്രതിധ്വനിയുടെ പ്രതിനിധികൾ തൊഴിൽ മന്ത്രി വി ശിവൻ -കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ സർക്കാർ ഇടപെട്ടിട്ടുണ്ട്. ബൈജൂസിലെ ജീവനക്കാരുമായും പ്രതിധ്വനി പ്രതിനിധികളുമായും ഇന്നലെ ലേബർ കമ്മിഷണർ ചർച്ച നടത്തി. അടുത്ത ഘട്ടമമെന്ന നിലയിൽ കമ്പനിമാനേജ്മെന്റുമായി സംസാരിക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. കമ്പനിക്കു തൊഴിൽ വകുപ്പ് നോട്ടീസ്ൽകിയിട്ടുണ്ട്.
രാജ്യത്തെല്ലായിടത്തുനിന്നുമായി 2500 ജീവനക്കാരെ പിരിച്ചുവിടാനാണ് ബൈജൂസ് ഒരുങ്ങുന്നത് എന്നാണ് സൂചന. ആപ്പിൽനിന്നു മാറി ഓഫ്ലൈൻ ട്യൂഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബൈജൂസിന്റെ പരിപാടി. ഇതിനായി അധ്യാപകരെ
നിയമിച്ചുവരികയാണ്. അതേസമയം നോട്ടീസ് പോലും ഇല്ലാതെ ആപ്പ് ഡെവലപ്മെന്റ് ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് ഐടി രംഗത്തുള്ളവർ പറയുന്നു.
നഷ്ടപരിഹാരമായി മൂന്നു മാസത്തെ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. അഞ്ചു ശതമാനം ജീവനക്കാരെ കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് ചിലരോട് രാജി ആവശ്യപ്പെട്ടിട്ടുള്ളതെന്നും ബൈജൂസ് വക്താവ് പ്രതികരിച്ചു. തിരുവനന്തപുരം കേന്ദ്രം നിർത്തുമ്പോൾ ജീവനക്കാർക്കു ബംഗളൂരുവിലേക്കു മാറാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ടെന്നും വക്താവ് അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു