കണ്ണൂരില്‍ വീണ്ടും ജപ്തി; ഭിന്നശേഷിക്കാരിയായ യുവതി ഉള്‍പ്പെടെ പെരുവഴിയില്‍.
കണ്ണൂര്‍: എച്ച്ഡിഎഫ്‌സി ബാങ്ക് വീട് ജപ്തി ചെയ്‌തോടെയാണ് ഭിന്നശേഷിക്കാരിയായ യുവതിയും രോഗിയായ അമ്മയും ഉള്‍പ്പെടെയുള്ളവര്‍ പെരുവഴിയിലായി. കുറുമാത്തൂരില്‍ അബ്ദുള്ളയുടെ വീടാണ് ജപ്തി ചെയ്തത്. 25 ലക്ഷം രൂപയുടെ ഭവന വായ്പ മുടങ്ങിയതോടെയാണ് നടപടി.
വീട് സീല്‍ ചെയ്ത് ബാങ്ക് അധികൃതര്‍ പോയതിനുശേഷവും പോകാന്‍ ഇടമില്ലാത്തതിനെ തുടര്‍ന്ന് അര്‍ധരാത്രി വരെ കുടുംബം വീട്ടുമുറ്റത്തുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് ഇവരെ ബന്ധുവിന്‍റെ വീട്ടിലെത്തിച്ചത്. മറ്റൊരിടത്തേയ്ക്ക് മാറാനുള്ള സാവകാശം പോലും ബാങ്ക് കൊടുത്തില്ലെന്ന് കുടുംബം ആരോപിച്ചു.
വീട് ജപ്തി ചെയ്ത മനോവിഷമത്തില്‍ അച്ഛനും ഇറങ്ങിപോയെന്നു ഭിന്നശേഷിക്കാരിയായ ഷബാന പറഞ്ഞു. ഷബാനയുടെയും രോഗിയായ അമ്മയുടെയും ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ചിലവായി.ഗള്‍ഫിലെ തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അബ്ദുള്ളയും തിരികെ നാട്ടിലെത്തിയതോടെയാണ് വായ്പാ തിരിച്ചടവ് മുടങ്ങിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു