മട്ടന്നൂർ: മട്ടന്നൂരിൽ റവന്യൂ ടവറിന്റെ നിർമാണം അവസാനഘട്ടത്തിലെത്തി. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിലാക്കുന്നതിന് 28 കോടിയോളം രൂപ ചെലവഴിച്ചാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. ഏഴുനിലക്കെട്ടിടത്തിന്റെ അഞ്ചു നിലകളുടെ നിർമാണമാണ് ആദ്യഘട്ടം പൂർത്തിയായത്. കെട്ടിടത്തിന്റെ കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയായി. പ്ലാസ്റ്ററിംഗ് കഴിഞ്ഞ സ്ഥലങ്ങളിൽ പെയിന്റിംഗും തുടങ്ങി.
രണ്ടു വർഷം മുമ്പാണ് റവന്യൂടവറിന്റെ നിർമാണം തുടങ്ങിയത്. ഹൗസിംഗ് ബോർഡാണ് നിർമാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയുടെ സഹായത്തോടെയാണ് കെട്ടിടം നിർമിക്കുന്നത്. ഹിൽട്രാക്ക് കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. നാലുനിലകളിൽ ഓഫീസ് സമുച്ചയവും താഴത്തെനില വാഹന പാർക്കിംഗിനുമാണ് ഉപയോഗിക്കുക. റവന്യൂടവറിനോട് ചേർന്ന് കാന്റീൻ ബ്ലോക്കിന്റെ നിർമാണവും പുരോഗമിക്കുകയാണ്. മൂന്നുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർടാങ്കിന്റെ നിർമാണവും പൂർത്തിയായി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു