മാഹി ചെമ്പ്രയിൽ വീടുകൾക്ക് മുന്നിൽ റീത്ത്‌വെച്ച് സാമൂഹ്യവിരുദ്ധരുടെ ഭീഷണി. സർക്കാർ ജീവനക്കാരുടെ സംഘടനാനേതാവും, സാമൂഹ്യപ്രവർത്തകനുമായ അമൃതത്തിൽ ഇ വി രാമചന്ദ്രൻ, ചൈതന്യയിൽ ആർടിസ്‌റ്റ് സന്തോഷ് എന്നിവരുടെ വീടുകൾക്ക് മുന്നിലാണ് റീത്ത്‌വെച്ചത്. പ്രതീക്ഷ റസിഡന്റ്‌സ് അസോസിയേഷൻ യോഗത്തിൽ പരസ്യമദ്യപാനത്തെ രാമചന്ദ്രൻ ചോദ്യം ചെയ്‌തതാണ് വിരോധത്തിന് കാരണമെന്ന് സംശയിക്കുന്നു. തിങ്കളാഴ്‌ച പുലർച്ചെ എഴുന്നേറ്റപ്പോഴാണ് വരാന്തക്ക് മുന്നിൽ റീത്ത്‌വെച്ചത് കണ്ടത്. ലഹരിഉൽപന്ന വിൽപനക്കെതിരെ പരാതി നൽകിയതിന് 2018 ജനുവരിയിൽ ഇ വി രാമചന്ദ്രന്റെ വീട്ടിൽ നിർത്തിയ സ്‌കൂട്ടർ കേടുവരുത്തിയിരുന്നു. ആർഎസ്‌എസ്–-ബിജെപിക്കാർ പ്രതികളായ കേസ് മാഹി കോടതിയിൽ വിചാരണയിലാണ്. ചെമ്പ്ര ആശാരി കാവിനടുത്ത പണിതീരാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് മദ്യപാനവും സാമൂഹ്യവിരുദ്ധ പ്രവർത്തനവും നടക്കുന്നതെന്നും ആക്ഷേപമുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു