വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയും കാറും നശിപ്പിച്ച നിലയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയും കാറും നശിപ്പിച്ച നിലയിൽ

ഇരിട്ടി: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയും കാറും നശിപ്പിച്ച നിലയിൽ. ചാക്കാട് കരിയിൽ പയ്യൻ വീട്ടിൽ രാമകൃഷ്ണൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷക്കും കാറിനും നേരെയാണ് ആക്രമം. രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് ഓട്ടോറിക്ഷയുടെ വുഡും സീറ്റും ഉൾപ്പെടെ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തിക്കീറി നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. രാമകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോ. ഇതിന് സമീപം നിർത്തിയിട്ട മകനും നാഗാലാൻഡിൽ സേവനം നടത്തുന്ന പട്ടാളക്കാരനുമായ രാഹുലിൻ്റെ ഉടമസ്ഥതയിലുള്ള കാറിൻ്റെ മുകളിൽ മഴുവനായും വരച്ചിട്ട് പെയിൻറിംഗ് നശിപ്പിച്ച നിലയിലാണ്. ഹാജി റോഡിൽ ഓട്ടോറിക്ഷ സർവീസ് നടത്തുന്ന രാമകൃഷ്ണൻ ബി ജെ പി പ്രവർത്തകൻ കൂടിയാണ്. ബി ജെ പി സംസ്ഥാന സമിതി വി.വി. ചന്ദ്രൻ, ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ്, പേരാവൂർ മണ്ഡലം ജനറൽ സിക്രട്ടറി ഷൈൻ, പി.കെ. ഷാബു എന്നിവർ സ്ഥലം സന്ദർശിച്ചു. 

സംഭവത്തെ തുടർന്ന് രാമകൃഷ്ണൻ മുഴക്കുന്ന് പോലീസിൽ പരാതി നൽകി. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 

ഇരിട്ടി മേഖലയിൽ അഴിഞ്ഞാടുന്ന ക്രിമിനലുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം - ബി ജെ പി 
======
സമാധാനം പുലരുന്ന ഇരിട്ടിയുടെ വിവിധ ഭാഗങ്ങളിൽ ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്ന് ബി ജെ പി ജില്ലാ ജനറൽ സിക്രട്ടറി ആരോപിച്ചു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മൂന്ന് ദിവസമായി ഇരിട്ടി മേഖലയിൽ ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങൾ. വ്യാഴാഴ്ച മുൻപ് പ്രളയത്തിൽ തകർന്ന വീടിനു പകരം സേവാഭാരതി നിർമ്മിച്ച് നൽകിയ പാലാപ്പറമ്പിലെ വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അക്രമമുണ്ടായി. വെള്ളിയാഴ്ച പുലർച്ചയോടെ ബി ജെ പി പ്രവർത്തകനായ ഷൈനിയുടെ പെരുമ്പറമ്പിലെ പച്ചക്കറിക്കട തീയിട്ടു നശിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചാക്കാട്ടെ പയ്യൻ രാമകൃഷ്ണന്റെ വീട്ടിൽ ഉണ്ടായിരിക്കുന്ന അക്രമവും . കുടുംബത്തിന്റെ ഉപജീവന മാർഗ്ഗത്തിനായി ലോണെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയാണ് ഇരുളിന്റെ മറവിൽ ക്രിമിനലുകൾ നശിപ്പിച്ചിരിക്കുന്നത്. ഭാരതത്തിന്റെ അതിർത്തി കാക്കുന്ന ഒരു സൈനികന്റെ വീടുകൂടിയാണ് ഇത്. അദ്ദേഹത്തിന്റെ കാറും ഓട്ടോറിക്ഷക്കൊപ്പം നശിപ്പിച്ചിട്ടുണ്ട് . സമാധാനം പുലരുന്ന പ്രദേശങ്ങളിൽ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. ഈ സംഭവങ്ങളിലെല്ലാം ഉൾപ്പെട്ട ക്രിമിനലുകളെ കണ്ടെത്തി എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് എം.ആർ. സുരേഷ് ആവശ്യപ്പെട്ടു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha