പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്‌മെന്റ് കണ്ണൂർ ജില്ലയിൽ ഒരുക്കിയ നൂറ് ലൈബ്രറികളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഡോ. വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ ലൈബ്രറി കൗൺസിലും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് 114 ലൈബ്രറികൾ സ്ഥാപിച്ചത്. ഭൂരിഭാഗം ലൈബ്രറികളും ആദിവാസി പിന്നോക്കമേഖലയിൽ ആണെന്നത് വളരെ ശ്രദ്ധേയമാണ്.
അറിവിന്റെ ഉൽപാദനത്തിനും വിതരണത്തിനുമുള്ള കേന്ദ്രങ്ങളായി വായനശാലകളെ മാറ്റാനുള്ള ജനകീയ ഇടപെടൽ എന്നതാണ് പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്‌മെന്റിന്റെ സവിശേഷത. തദ്ദേശീയ അറിവ് ഉൽപ്പാദിപ്പിക്കുന്ന ഇടങ്ങളായിക്കൂടി ഇവ മാറുകയാണ്.
നൂറ് വസന്തം എന്ന പേരിൽ കണ്ണൂർ കേരള ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ ഡോ.വി ശിവദാസന്‍ എം പി അധ്യക്ഷനായി. പ്രൊഫ.മുഹമ്മദ് അഹമ്മദിന്റെ പുസ്‌തക ശേഖരം ഏറ്റുവാങ്ങി. എം മുകുന്ദന്റെ പുസ്തകശേഖരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി. എം വി ജയരാജന്റെ പുസ്‌തകശഖരം ടി പത്മനാഭനും ഏറ്റുവാങ്ങി.
ലൈബ്രറികൾക്കുള്ള പുരസ്‌കാരം11 ലൈബ്രറികൾ ഒരുക്കിയ ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ ഏറ്റുവാങ്ങി.
മേയര്‍ ടി ഒ മോഹനന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കലക്ടർ എസ് ചന്ദ്രശേഖരൻ,
കണ്ണൂര്‍ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മുൻ എംപി കെ കെ രാഗേഷ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു, ജില്ലാ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍, എം വി ജയരാജൻ, എം പ്രകാശൻ, ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, പി കെ വിജയൻ, തുടങ്ങിയവർ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു