തലശേരിയിലെ സി പി ഐ എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിൽ പൊലീസുകാരെ ചോദ്യം ചെയ്യുന്നു. കണ്ണവം സ്റ്റേഷനിലെ സി പി ഒ സുരേഷിനെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. സംഭവം നടന്ന ദിവസം പ്രതി ലിജേഷിനെ സുരേഷ് ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ബന്ധുവെന്ന നിലയിലാണ് വിളിച്ചതെന്നാണ് പൊലീസുകാരന്റെ മൊഴി.
അതേസമയം കണ്ണൂർ തലശേരിയിലെ സി പി ഐ എം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയത് ബി ജെ പി പ്രവർത്തകരെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ വിരോധത്തെ തുടർന്ന് കൊലപാതകത്തിനായി ഗൂഢാലോചന നടത്തി. ഗുഢാലോചന കേസിൽ അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു