പരിയാരം ക്വട്ടേഷൻ കേസ്. മുഖ്യപ്രതിയുടെ ജാമ്യപേക്ഷയിൽ നാളെ വിധി പറയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പരിയാരം: ശ്രീസ്ഥ ക്വട്ടേഷന്‍ സംഭവത്തിലെ മുഖ്യപ്രതിയും കേരളാ ബേങ്ക് ഉദ്യോഗസ്ഥയുമായ എന്‍.പി.സീമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് വാദം കേട്ടു.

സീമ ഈ കേസിലെ അഞ്ചാം പ്രതിയാണെന്നും അവര്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായ തെളിവുകളുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി.ശശീന്ദ്രന്‍ വാദിച്ചു.



ഇരുഭാഗത്തേയും വാദം കേട്ട ശേഷം കോടതി കേസില്‍ വിധി പറയുന്നത് നാളെത്തേക്ക് (വെള്ളി) മാറ്റി.എന്നാല്‍ സംഭവത്തേക്കുറിച്ച് സീമക്ക് യാതൊരറിവും ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും അവര്‍ക്ക് വേണ്ടി ഹാജരായ അഡ്വ.സി.ലീന വാദിച്ചു.

കഴിഞ്ഞ ഏപ്രില്‍ 18 ന് അയല്‍ക്കാരനും ഭര്‍ത്താവിന്റെ സുഹൃത്തുമായ പി.വി.സുരേഷ് ബാബുവിനെ (52) വധിക്കാന്‍ 3 ലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ 5 പേരെ പരിയാരം പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സീമ ഉള്‍പ്പെടെ 3 പേരെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. നെരുവമ്പ്രത്തെ ജിഷ്ണു, അഭിലാഷ്, പരിയാരത്തെ രതീശന്‍, നീലേശ്വരത്തെ കൃഷ്ണദാസ്, സുധീഷ് എന്നിവരാണ് അറസ്റ്റിലായത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha