കൊച്ചി: വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നവര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടിയന്തരമായി സര്‍ക്കുലര്‍ പുറപ്പെടുവിക്കാനാണ് സര്‍ക്കാരിന് കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നടപടികള്‍ സ്വീകരിക്കാന്‍ തൃക്കാക്കര നഗരസഭയ്ക്കും കോടതി നിര്‍ദ്ദേശം നല്‍കി. തെരുവ് നായ്ക്കള്‍ക്കായുള്ള അംഗീകൃത സംരക്ഷണ കേന്ദ്രങ്ങള്‍ സംസ്ഥാനത്താകെ 7 എണ്ണം മാത്രമാണെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.
വന്ധ്യംകരിച്ച തെരുവ് നായ്ക്കളുടെ എണ്ണമോ മറ്റനുബന്ധ വിവരങ്ങളോ തൃക്കാക്കര നഗരസഭാധികൃതര്‍ നല്‍കിയിട്ടില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.
കാക്കനാട് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് നടപടി. ഹരജി ഹൈക്കോടതി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു