യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയും വെളുത്തോളി സ്വദേശിയുമായ സുബീഷ് ഉപയോഗിച്ച ബൈക്കാണ് സ്റ്റേഷന്‍ വളപ്പില്‍ നിന്ന് അപ്രത്യക്ഷമായത്. 2019 മേയ് 17ന് വെളുത്തോളിയിൽനിന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ബൈക്ക് കസ്റ്റഡിയിലെടുത്തത്. കാസർഗോഡ് സിജെഎം കോടതിയിൽ ഹാജരാക്കിയശേഷം വാഹനം ബേക്കൽ പൊലീസിന്‍റെ കസ്റ്റഡിയിൽ വിടുകയായിരുന്നു. കൊലയ്ക്ക് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് 12 വാഹനങ്ങളാണ് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെടുത്തിട്ടുള്ളത്. കോടതിയിൽ അപേക്ഷ നൽകി ഈ വാഹനങ്ങളും മറ്റ് തൊണ്ടിമുതലുകളും ഫൊറൻസിക് പരിശോധന നടത്താൻ സിബിഐ തയാറെടുത്തിരിക്കെയാണ് എട്ടാംപ്രതിയുടെ ബൈക്ക് കാണാതായിരിക്കുന്നത്. എന്നാൽ ബൈക്ക് കാണാതായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എവിടെയോ വാഹനം ഉണ്ടായേക്കാം എന്നാണ് പൊലീസിന്‍റെ അനൗദ്യോഗിക വിശദീകരണം. അതേസമയം ബൈക്ക് കടത്തികൊണ്ട് പോയി തെളിവ് നശിപ്പാക്കാനുള്ള പ്രതികളുടെ ശ്രമത്തിന് ചില ഉദ്യോഗസ്ഥർ കൂട്ടു നില്‍ക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു