ഇരിട്ടി: ആറളം പഞ്ചായത്തിലെ പത്താം വാർഡ് വീർപ്പാട് 11ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും നിർണായകം. വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിപിഎമ്മിലെ ബേബി ജോൺ പൈനാപ്പിള്ളി സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 17 അംഗ ഭരണസമിതിയിൽ ബേബി ജോണിന്റെ നിര്യാണത്തെ തുടർന്ന് ഇരുമുന്നണികൾക്കും എട്ട് വീതം അംഗങ്ങളാണുള്ളത്.നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ കണ്ടെത്തിയത്. രണ്ട് സ്ഥാനങ്ങളും എൽഡിഎഫിനാണ് ലഭിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എട്ടു വോട്ടിനായിരുന്നു വീർപ്പാട് വാർഡിൽ യുഡിഎഫ് പരാജയപ്പെട്ടത്. ഇത്തവണ വാർഡ് പിടിച്ചെടുക്കാൻ യുഡിഎഫും നിലനിർത്താൻ എൽഡിഎഫും കനത്ത പരിശ്രമമാണ് നടത്തുന്നത്. പഞ്ചായത്ത് ഭരണം സംബന്ധിച്ച് ഇരുമുന്നണികൾക്കും നിർണായകമാണ് തെരഞ്ഞെടുപ്പ്.
ബേബി ജോണിനോടു പരാജയപ്പെട്ട കോൺഗ്രസിലെ സുരേന്ദ്രൻ പാറയ്ക്കത്താഴത്തിലിനെ തന്നെയാണ് യുഡിഎഫ് ഇത്തവണയും രംഗത്തിറക്കിയത്. എൽഡിഎഫിനു വേണ്ടി സിപിഎമ്മിലെ യു.കെ. സുധാകരനും ബിജെപിക്കായി പി. അജയനുമാണ് മത്സര രംഗത്തുള്ളത്. ഇവർക്കു പുറമെ അപര സ്ഥാനാര്‍ത്ഥികളടക്കം ഏഴു പേരും മത്സരിക്കുന്നു. 1185 വോട്ടര്‍മാരാണ് വാർഡിലുള്ളത്. വെളിമാനം യുപി.സ്കൂള്‍, വീര്‍പ്പാട് വേള്‍ഡ് വിഷന്‍ കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. 12 ന് വെളിമാനം സ്കൂളിലാണ് വോട്ടെണ്ണൽ
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു