ന്യൂഡൽഹി : കേന്ദ്ര സർക്കാർ കമ്പനികളിൽനിന്നു വാങ്ങുന്ന കോവിഡ് വാക്സിന്റെ വില പുതുക്കി. സെറം ഇൻസ്റ്റിറ്റിയൂട്ടിൽനിന്നു വാങ്ങുന്ന കോവിഷീൽഡിന് നികുതി ഉൾപ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കിൽനിന്നു വാങ്ങുന്ന കോവാക്സിന് 225.75 രൂപയുമാണ് പുതിയ വില. നേരത്തെ ഇത് 150 രൂപയായിരുന്നു.
ഓഗസ്റ്റ് മുതൽ ഡിസംബർ വരെ വിതരണം ചെയ്യുന്ന 66 കോടി ഡോസ് വാക്സിനുള്ള ഓർഡർ സർക്കാർ കമ്പനികൾക്കു നൽകി. കോവിഷീൽഡിന്റെ 37.5 കോടിയും കോവാക്സിന്റെ 28.5 കോടിയും ഡോസ് ആണ് വാങ്ങുക.നികുതി ഇല്ലാതെ 205 രൂപയാണ് കോവിഷീൽഡിന്റെ വില, കോവാക്സിന് 215 രൂപയും. നിലവിൽ 150 രൂപയ്ക്കാണ് കമ്പനികൾ കേന്ദ്ര സർക്കാരിന് രണ്ടു വാക്സിനും നൽകുന്നത്.കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വ്യത്യസ്ത വിലയ്ക്കാണ് കമ്പനികൾ വാക്സിൻ നൽകുന്നത്. ജൂൺ 21ന് പുതിയ വാക്സിൻ നയം നിലവിൽ വന്ന ശേഷം സംസ്ഥാനങ്ങൾക്കു വാക്സിൻ പൂർണമായും കേന്ദ്ര സർക്കാർ നൽകും എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ആശുപത്രികൾ മാത്രമാണ് ഇപ്പോൾ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു