ബംഗളൂരു: കള്ളപ്പണക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പന്ത്രണ്ടാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിലെ രണ്ടാം ഘട്ട വാദമാണ് ഇന്ന് നടക്കുക.
കഴിഞ്ഞ 238 ദിവസമായി ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലാണ്. ഇതിനിടെ പതിനൊന്ന് തവണ ജാമ്യം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പരിഗണിക്കുന്നത് വിവിധ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു.
ജൂൺ 30 ന് ബിനീഷിന്റെ ജാമ്യാപേക്ഷയിൽ ആദ്യ ഘട്ട വാദം പൂർത്തിയായി. ഇഡി ബിനീഷ് കോടിയേരിയ്ക്കെതിരെ ഉന്നയിക്കുന്നത് ആരോപണങ്ങൾ മാത്രമാണെന്നാണ് ബിനീഷിന്റെ അഭിഭാഷകൻ ജാമ്യ ഹർജിയിൽ വാദിച്ചത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു