കൊട്ടിയൂർ: പാൽച്ചുരം പുതിയങ്ങാടി കമ്മ്യൂണിറ്റി ഹാളിന് സമീപത്തായാണ് ഇന്ന് വെളുപ്പിനെ പുലിയുടെതിന് സമാനമായ കാൽപാടുകൾ കണ്ടത്. ഇടമനയിൽ വെള്ളൻ, മാങ്കുട്ടത്തിൽ ഷിജോ, വടക്കയിൽ ജയൻ എന്നിവരുടെ പറമ്പിലായാണ് കാൽപാടുകൾ. രാത്രിയിൽ എന്തോ ശബ്ദം കേട്ടതിനെ തുടർന്ന് രാവിലെ പറമ്പിൽ ഇറങ്ങി നോക്കിയപ്പോഴാണ് കാൽപ്പാട് കണ്ടതെന്ന് ഇടമനയിൽ വെള്ളൻ പറഞ്ഞു.
അടുത്ത ദിവസങ്ങളിലായി പാൽച്ചുരത്ത് വളർത്ത് മൃഗങ്ങളെ വന്യജീവികൾ പിടിക്കുന്നത് വർധിച്ചിരുന്നു. ഇതേ തുടർന്ന് ഭീതിയിലാണ് നാട്ടുകാർ. കണ്ട കാൽപ്പാട് പുലിയുടെതാണെന്ന് നാട്ടുകാർ പറഞ്ഞു. എത്രയും പെട്ടെന്ന് വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് വന്യ ജീവിയെ പിടിക്കുവാൻ കെണി വെക്കുന്നതുൾപ്പെടെയുള്ള നടപടികൾ വേണമെന്നാണ് ഇവരുടെ ആവശ്യം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു