ഹജ്ജ് കർമങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശരാജ്യങ്ങളിൽനിന്ന് ആർക്കും ഈ വർഷവും ഹജ്ജിന് അനുമതി നൽകിയിട്ടില്ല. കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ച് ആഭ്യന്തര തീർഥാടകർ ശനി, ഞായർ ദിവസങ്ങളിലായാണ് മക്കയിലെത്തുക. ഹജ്ജ് തീര്‍ഥാടനത്തിന് ഇത് രണ്ടാം വർഷമാണ് വിദേശ തീർഥാടകർക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
പരിമിത എണ്ണത്തിലുള്ള ആഭ്യന്തര തീർഥാടകർക്കായിരുന്നു കഴിഞ്ഞ വർഷവും അവസരം ലഭിച്ചത്. ഇക്കുറി രജിസ്റ്റർ ചെയ്ത 5,58,200 പേരിൽനിന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് പൗരന്മാരും രാജ്യത്തെ താമസക്കാരായ വിദേശികളും ഉൾപ്പെട്ട 60, 000 പേരെയാണ് തെരഞ്ഞെടുത്തത്. 20 പേരെ വീതം 3000 ബസുകളിലായാണ് മക്കയിലെത്തിക്കുക. തീർഥാടകർ ഹറം പള്ളിയിലെ കഅബ പ്രദക്ഷിണത്തിനു ശേഷം മിനായിലേക്കു പോകും. ഞായറാഴ്ച മിനായിൽ താമസിച്ചു ശരീരവും മനസ്സും ഹജ്ജിനായി ഒരുക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകുന്നത്.
പരിമിത എണ്ണത്തിലുള്ള ആഭ്യന്തര തീർഥാടകർക്കായിരുന്നു കഴിഞ്ഞ വർഷവും അവസരം ലഭിച്ചത്. ഇക്കുറി രജിസ്റ്റർ ചെയ്ത 5,58,200 പേരിൽനിന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് പൗരന്മാരും രാജ്യത്തെ താമസക്കാരായ വിദേശികളും ഉൾപ്പെട്ട 60, 000 പേരെയാണ് തെരഞ്ഞെടുത്തത്. 20 പേരെ വീതം 3000 ബസുകളിലായാണ് മക്കയിലെത്തിക്കുക. തീർഥാടകർ ഹറം പള്ളിയിലെ കഅബ പ്രദക്ഷിണത്തിനു ശേഷം മിനായിലേക്കു പോകും. ഞായറാഴ്ച മിനായിൽ താമസിച്ചു ശരീരവും മനസ്സും ഹജ്ജിനായി ഒരുക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു