ബംഗളൂരു: പിതാവ് കോടിയേരി ബാലകൃഷ്ണനെ കാണാൻ അനുമതി നൽകണമെന്ന് മയക്കുമരുന്ന കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പിതാവിനെ സന്ദർശിക്കുന്നതിന് കേരളത്തിൽ പോകാൻ രണ്ടു ദിവസം അനുവദിക്കണമെന്നാണ് ബിനീഷിന്‍റെ ആവശ്യം. എന്നാൽ ഇഡി ബിനീഷിന്‍റെ ആവശ്യത്തെ ശക്തമായി എതിർത്തു
അതിനിടെ ബിനീഷ് സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കുന്ന ബെഞ്ച് മാറി. ഹർജിയിൽ വാദം കേട്ട ജഡ്ജി അവധിയിൽ പോകുന്നതിനാൽ പുതിയ ബെഞ്ചിലേക്ക് ഹർജി മാറ്റുകയായിരുന്നു. ഹർജി ഇനി തിങ്കളാഴ്ച കോടതി പരിഗണിക്കും.
എന്നാൽ വിശദമായ വാദം കേട്ട ബെഞ്ച് തന്നെ ഹർജിയിൽ വിധി പറയണമെന്ന് ബിനീഷിന്‍റെ അഭിഭാഷകൻ വാദിച്ചു. പുതിയ ബെഞ്ചിലും വാദിക്കാൻ അവസരമുണ്ടാകുമെന്ന് കോടതി വ്യക്തമാക്കി.