ബുധനാഴ്ച പുലർച്ചെ കണ്ണൂർ ഐ ബി ഇൻസ്പെക്ടർ പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടുപ്പുഴ എക്സൈസ് പാർട്ടി നടത്തിയ വാഹന പരിശോധനയിലാണ് മദ്യം കടത്തിയത്. കർണാടകയിൽ നിന്നും KL 58 AD 3839 ലെയ്ലാന്റ് ദോസ്ത് വാഹനത്തിൽ പച്ചക്കറിയുടെ മറവിൽ കടത്തുകയായിരുന്ന 161.82 ലിറ്റർ മദ്യമാണ് പിടികൂടിയത്. വെണ്ടുട്ടായി സിജറാത്ത് മൻസിലിലെ അബ്ദുൾ സലാം, ചൊക്ലി മാരാങ്കണ്ടി സ്വദേശി എം. ഹാരിസ് (34) എന്നിവരെയാണ് കൂട്ടുപ്പുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എ അനീഷും പാർട്ടിയും അറസ്റ്റ് ചെയ്തത്. 899 ടെട്രാ പാക്കറ്റുകളിലായി വിസ്കി ഇനത്തിൽ പെട്ട മദ്യമാണ് പിടികൂടിയത്. ലോക് ഡൗൺ സാധ്യത മുതലാക്കി വൻ ലാഭം ലക്ഷ്യമിട്ടാണ് പ്രതികൾ മദ്യം കടത്താൻ തുനിഞ്ഞത്. മുമ്പേ പണമടച്ചു പോയതിനാലാണ് മാഹിയിൽ നാളെ മദ്യകടകൾ തുറക്കുമാറായിട്ടും മദ്യം കൊണ്ടുവരാൻ പ്രതികൾ നിർബന്ധിതരായത്. പ്രതികളെ മദ്യമടക്കം ഇരിട്ടി റെയ്ഞ്ചിൽ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർ കെ.സി ഷിബു, കണ്ണൂർ ഐ ബി യിലെ പ്രിവന്റീവ് ഓഫീസർ അബ്ദുൾ നിസാർ , സിവിൽ എക്സൈസ് ഓഫീസർമാരായ സി.കെ ഷിബു , ടി വി ശ്രീകാന്ത് , എം കെ വിവേക് , എക്സൈസ് ഡ്രൈവർ എം. സോൾ ദേവ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു. കൂട്ടുപ്പുഴ ചെക്ക്പോസ്റ്റിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ പിടികൂടുന്ന നാലാമത്തെ വലിയ മദ്യ കടത്താണിത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു