സംസ്കരിച്ച മൃതദേഹ അവശിഷ്ടങ്ങൾ ബീച്ചിൽ തള്ളി; പയ്യാമ്പലത്ത് വീണ്ടും വിവാദം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: പയ്യാമ്ബലം ശ്മശാനത്തെ വിവാദം കെട്ടടങ്ങുന്നില്ല. ശ്മശാനത്തില്‍ സംസ്കരിച്ച മൃതദേഹങ്ങളുടെ എല്ലിന്‍കഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബീച്ചില്‍ കുഴിയെടുത്ത് കുഴിച്ചുമൂടിയതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. ശനിയാഴ്ച രാത്രിയിലാണ് സംഭവമെന്നാണ് കരുതുന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ശ്മശാനത്തിലെ അവശിഷ്ടങ്ങള്‍ നീക്കംചെയ്തത്. ബീച്ചില്‍ കുഴിയെടുത്ത് അതിലേക്ക് ടിപ്പറില്‍ അവശിഷ്ടങ്ങള്‍ കൊണ്ടുപോയിട്ടുവെന്നാണ് ആക്ഷേപം. കനത്തമഴയില്‍ മണല്‍ ഒഴുകിപ്പോയതോടെയാണ് എല്ലിന്‍കഷണങ്ങളും അവശിഷ്ടങ്ങളും പുറത്തുവന്നത്.

ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് ബീച്ചില്‍ വലിയ കുഴി കണ്ടത്. പതിവില്ലാത്ത കുഴി കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അസ്ഥികള്‍ ഉള്‍പ്പെടെ അവശിഷ്ടങ്ങള്‍ കണ്ടു. ഇവരാണ് വിവരം പരിസരവാസികളെയും മറ്റും അറിയിച്ചത്. വിവരമറിഞ്ഞ് പരിസരവാസികളും െഎ.ആര്‍.പി.സി, ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. ശ്മശാനം കോര്‍പറേഷെന്‍റ അധീനതയിലാണ്. എന്നാല്‍, പയ്യാമ്ബലം ബീച്ച്‌ ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലാണ്. ജില്ല കലക്ടറാണ് ഇതിെന്‍റ ചെയര്‍മാന്‍.

ടൂറിസ്റ്റ് കേന്ദ്രമായ ബീച്ചില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടേത് ഉള്‍പ്പെടെയുള്ള മൃതദേഹങ്ങള്‍ സംസ്കരിച്ചതിെന്‍റ അവശിഷ്ടങ്ങള്‍ കുഴിയെടുത്ത് നിക്ഷേപിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ഡി.ടി.പി.സി. ലോക്ഡൗണ്‍ കാരണം ഇൗ ഭാഗത്തേക്കുള്ള റോഡ് പൊലീസ് അടച്ചിരുന്നു. അതെല്ലാം മാറ്റിയ ശേഷമാണ് മണ്ണുമാന്തിയും ടിപ്പറും എത്തിച്ചതെന്നാണ് കരുതുന്നത്. കോര്‍പറേഷന് ഒരുബന്ധവും ഇല്ലാത്ത സംഭവത്തില്‍ കോര്‍പറേഷന് മേല്‍ കെട്ടിവെച്ച്‌ പഴിചാരുന്നതിന് പിന്നില്‍ ചിലരുടെ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന് മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ പറഞ്ഞു.

മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ പി.കെ. രാഗേഷ്, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, ബി.ജെ.പി ജില്ല പ്രസിഡന്‍റ് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, െഎ.ആര്‍.പി.സി ചെയര്‍മാന്‍ പി.എം. സാജിദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha