ശ്രീനഗര്‍: പരിംപോരയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു .മൂന്ന് ഭീകരരാണ് ഇവിടെ ഒളിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെയും സൈന്യത്തിന്റെയും പ്രത്യേക സംഘം പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
അതേസമയം ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ നദീം അബ്രാര്‍ അറസ്റ്റിലായി. ഇയാളുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. നിരവധിയാളുകളെ വധിച്ചിട്ടുളള കൊടുംഭീകരനാണ് അബ്രാറെന്നും ഇയാളെ പിടികൂടാനായത് വന്‍ വിജയമാണെന്നും കാശ്മീര്‍ സോണ്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു.അബ്രാറില്‍ നിന്ന് പിസ്റ്റളും ഗ്രനേഡും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ ലഷ്‌കര്‍ ഭീകര സംഘടനയുടെ കമാന്‍ഡര്‍ ആയിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു