ഭര്‍തൃ പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എം.സി. ജോസഫൈന്‍ രാജിവെച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജോസഫൈന്‍ രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. ഇത് പാര്‍ട്ടി നേതൃത്വം അംഗീകരിച്ചു. കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കി നില്‍ക്കെയാണ് ജോസഫൈന്‍ രാജി വെച്ചിരിക്കുന്നത്.
വിവാദം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജോസഫൈന്‍ വിശദീകരണം നല്‍കി. തെറ്റുപറ്റി എന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവര്‍ വിശദീകരിച്ചെന്നാണ് വിവരം.
സ്വകാര്യ ചാനലില്‍ നടന്ന ലൈവ് ഷോയില്‍ ഗാര്‍ഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ് എം.സി ജോസഫൈന്‍ നീതിരഹിതമായി പ്രതികരിച്ചത്.
‘2014ല്‍ ആണ് കല്യാണം കഴിഞ്ഞത്. ഭര്‍ത്താവ് വിദേശത്ത് പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. ഭര്‍ത്താവില്‍ നിന്നും സമാനമായ പീഡനമേറ്റു’ -യുവതി വനിതാ കമീഷന് േഫാണിലൂടെ നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് കേട്ട ഉടന്‍, നിങ്ങള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലെന്നാണ് ജോസഫൈന്‍ ചോദിച്ചത്. ഞാന്‍ ആരെയും അറിയിച്ചില്ലെന്ന് യുവതി മറുപടി നല്‍കി. ഇതോടെ, ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നായിരുന്നു ജോസഫൈന്‍െറ മറുപടി.
പാര്‍ട്ടി അനുകൂലികള്‍ പോലും സമൂഹ മാധ്യമങ്ങളിലടക്കം ജോസഫൈനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കും പരാമര്‍ശത്തില്‍ അതൃപ്തിയുണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു