കോവിഡ് മഹാമാരിയുടെയും ലോക്ഡൗണിെന്റയും പ്രതിസന്ധികള്‍ക്കിടെ ദിേനന ഇന്ധനവിലകൂടി വര്‍ധിക്കുന്നതോടെ പച്ചക്കറി- പലവ്യഞ്ജന വില ദിവസേന കുതിച്ചുയരുന്നു. മുരിങ്ങ, ബീന്‍സ്, കാരറ്റ്, പച്ചമുളക്, പാവക്ക, പയര്‍ തുടങ്ങിയവക്കാണ് വില കത്തിക്കയറിയത്. ഒരു മാസം മുമ്ബ് 18 രൂപയുണ്ടായിരുന്ന സവാളയുടെ വില 25 രൂപക്ക് മുകളിലായി. ഉള്ളിവിലയും ഉയര്‍ന്നുതന്നെ നിര്‍ക്കുന്നു. മറ്റിനം പച്ചക്കറികളുടെ വിലയിലും കാര്യമായ മാറ്റമുണ്ട്. രണ്ടാഴ്ചക്കുള്ളിലാണ് വിലയില്‍ വലിയതോതില്‍ വര്‍ധന ഉണ്ടായത്.
കിലോക്ക് 40 രൂപ ഉണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ ഇരട്ടിയോളം വിലയായി. 70 രൂപയാണ് ഒരുകിലോ ബീന്സിെന്റ വില. 40 രൂപയുണ്ടായിരുന്ന കാരറ്റിന് 60 രൂപ. പച്ചമുളകിനും 60 രൂപയിലെത്തി. പാവക്ക 60, പയര്‍ 70, വെണ്ട 50, കോവക്ക 40, വഴുതന 50, കാബേജ് 40, ഉരുളക്കിഴങ്ങ് 40, ബീറ്റ്റൂട്ട് 45. കോവിഡുമൂലം തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും ഇവ എത്തിക്കാനുള്ള പ്രയാസവും ഇന്ധന വിലവര്‍ധനയുമാണ് പെട്ടെന്ന് വില ഉയരാന്‍ കാരണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു