ഇരിട്ടി: പേരാവൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ പേരാവൂര്‍ തൊണ്ടിയിലെ കളക്ഷന്‍ സെന്ററില്‍ നിന്ന് ഇരിട്ടി എംജി കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റി. വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ മേഖലയിലെ 286 ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ തൊണ്ടിയിലെ കളക്ഷന്‍ സെന്ററില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചയോടെ എംജി കോളജില്‍ കേന്ദ്ര സേനയുടെ സുരക്ഷയില്‍ എത്തിച്ചു. വരണാധികാരി കണ്ണൂര്‍ ഡിഎഫ്ഒ കാര്‍ത്തിക്, തെരഞ്ഞെടുപ്പ് നിരീക്ഷകന് പ്രവീണ്‍ കുണ്ഡലി പൂരി , ഡോ.പി.സൂരജ്, ഓഫീസര്‍മാരായ സുധീര്‍ നേരോത്ത്, വി. രതീശന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോളജില്‍ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിട്ടുള്ള മുറികള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പൂട്ടി സീല്‍ ചെയ്തു.
വാതിലുകളും ജനലുകളും പ്ലൈവുഡ് പലകള്‍ ഉപയോഗിച്ച് മുകളില്‍ പട്ടിക അടിച്ച് വീണ്ടുംസുരക്ഷിതമാക്കി. ഓരോ നിയോജക മണ്ഡലങ്ങള്‍ക്കും മൂന്ന് സ്ട്രോംഗ് മുറികള്‍ വീതമാണുള്ളത്.
ത്രിതല സുരക്ഷയാണ് സ്ട്രോംഗ് റൂമിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോളജ് കാമ്ബസിന് പുറത്ത് കേരള പോലീസിലെ ലോക്കല്‍ വിഭാഗവും കാമ്ബസിനുള്ളില്‍ കേരള പോലീസിന്റെ ആംഡ് പോലീസ് അംഗങ്ങള്‍ തോക്കേന്തിയും കാവല്‍ നില്ക്കും. സ്ട്രോംഗ് റൂമിനോട് ചേര്‍ന്ന് ബിഎസ്എഫിന്റെ സുരക്ഷയാണുള്ളത്. 26 ദിവസം ഇവരുടെ 24 മണിക്കൂര്‍ കാവലിലായിരിക്കും വോട്ടിംഗ് യന്ത്രങ്ങള്‍.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു