കൂത്തുപറമ്ബ്: കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ കൂത്തുപറമ്ബില്‍ നടന്ന റോഡ്‌ഷോ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ആവേശമായി മാറി. കടുത്ത ചൂട് വകവയ്ക്കാതെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ റോഡ് ഷോയില്‍ അണിനിരന്നത്. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്ബടിയോടെയായിരുന്നു പരിപാടി.
പരിപാടിക്ക് കൊഴുപ്പേകുന്നതിനു വേണ്ടി പ്രത്യേക ഡ്രസ് കോഡിലാണ് വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്നത്. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ സഞ്ചരിച്ചാണ് കേന്ദ്രമന്ത്രി വോട്ടര്‍മാരെ അഭിവാദ്യം ചെയ്തത്. കൂത്തുപറമ്ബ് മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്റെ പ്രചരണത്തിന്റെ ഭാഗമായിട്ടായിരുന്നു റോഡ് ഷോ.ബി.ജെ.പി നേതാക്കളായ പി.സത്യപ്രകാശ്, മോഹനന്‍ മാനന്തേരി, രമാദേവി, വി.പി.സുരേന്ദ്രന്‍, വിജയന്‍ വട്ടിപ്രം, സി.കെ.കുഞ്ഞിക്കണ്ണന്‍, കെ.കെ.ധനഞ്ജയന്‍ എന്നിവരും കേന്ദ്രമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. സുരക്ഷയൊരുക്കുന്നതിന് വേണ്ടി കേന്ദ്രസേനയുടെ പ്രത്യേക സംഘവും സ്ഥലത്തെത്തിയിരുന്നു. തൊക്കിലങ്ങാടിയില്‍ നിന്നും ആരംഭിച്ച റോഡ് ഷോ കൂത്തുപറമ്ബ് ടൗണിലാണ് സമാപിച്ചത്.
ഇരു മുന്നണികളും കേരളത്തിന് അപകടം: നിര്‍മ്മല സീതാരാമന്
കേരളത്തില്‍ ഇരുമുന്നണികളും അക്രമവും അഴിമതിയും പ്രോത്സാഹിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. കൂത്തുപറമ്ബില്‍ നടന്ന റോഡ് ഷോയ്ക്ക് ശേഷം ടൗണ്‍സ്ക്വയറില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഭരണം നടത്തുന്ന ഇടതുമുന്നണി അക്രമം പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെങ്കില്‍ അഴിമതിയാണ് യു.ഡി.എഫിന്റെ മുഖമുദ്ര. ഇവിടെ മത്സരിക്കുമ്ബോഴും കേരളത്തിന് പുറത്ത് ഒരു മുന്നണിയിലാണിവര് .
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു