പഴയങ്ങാടി: മാടായി പഞ്ചായത്ത് 17ാം വാര്‍ഡംഗം അബ്ദുല്‍ സമദ് ചൂട്ടാടിെന്റ വീടിെന്റ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്തു. അറവുമാടുകളെ അഴിച്ചുവിട്ട സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിെന്റ തുടര്‍ച്ചയാണ് പഞ്ചായത്തംഗത്തിെന്റ വീടിനു നേരെയുള്ള അക്രമവും ബൈക്ക് കത്തിച്ച സംഭവവുമെന്നാണ് നിഗമനം.
അബ്ദുസമദിെന്റ സഹോദരന് ആഷിഖിനെ രണ്ട് ദിവസം മുമ്ബ് ഒരുസംഘം ആളുകള്‍ ആക്രമിച്ചതായും പരാതിയുണ്ട്.പഞ്ചായത്തംഗത്തിെന്റ വീടിനുനേരെ ആക്രമണം നടത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുക്കാതെ നിഷ്ക്രിയത്വം തുടരുന്നുവെന്നാരോപിച്ച് കല്യാശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ബ്രിജേഷ് കുമാര്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ജനപ്രതിനിധിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നടപടിയെടുക്കാത്ത പൊലീസ് സി.പി.എമ്മിെന്റ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണെന്ന് അഡ്വ. ബ്രിജേഷ് കുമാര്‍ കുറ്റപ്പെടുത്തി.
സമാധാനം നിലനില്‍ക്കുന്ന മാടായിയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സിസി െസക്രട്ടറിമാരായ നൗഷാദ് വാഴവളപ്പില്‍, അജിത് മാട്ടൂല്‍, എ.പി. ബദറുദ്ദീന്‍, സുധീര്‍ വെങ്ങര, എം.പവിത്രന്, ഒ. ബഷീര്‍, ടി. സുഹൈല്‍, എസ്.യു. റഫീഖ്, സി.എച്ച്. റഫീഖ്, അബ്ദുല്‍ സമദ് ചൂട്ടാട്, ജിജേഷ് ചൂട്ടാട്, എം. റഫീഖ്, സൈനുല്‍ ആബിദ്, കെ.വി. സനല്‍, കെ.വി. റിയാസ് എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം പ്രതിഷേധത്തിനെത്തി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു