കണ്ണൂർ: തളിപ്പറമ്പില്‍ യുഡിഎഫ് ഏജന്റിന് നേരെ മുളകുപൊടി എറിഞ്ഞതായി ആരോപണം. വേശാല 174-ാം നമ്പര്‍ ബൂത്തിലെ ഏജന്റ് ഷംസുദീന്‍ നേരെയാണ് മുളകുപൊടി എറിഞ്ഞതായി പരാതി ഉയര്‍ന്നത്.
തളിപ്പറമ്പില്‍ വ്യാപകമായി കള്ളവോട്ട് രേഖപ്പെടുത്തിയെന്നും യുഡിഎഫ് ആരോപിക്കുന്നു. റീപോളിംഗ് നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
അതേസമയം, തളിപ്പറമ്പില്‍ കെ. സുധാകരന് ഉള്‍പ്പടെയുള്ളവര്‍ ബോധപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഎം നേതാവുമായ എം.വി. ഗോവിന്ദന് മാഷ് വ്യക്തമാക്കി. ചെറിയൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും ഇവര്‍ റിട്ടേണിംഗ് ഓഫീസറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു