പാര്‍ട്ടിക്കു മുകളില്‍ പറക്കുന്ന പരുന്തായോ ഇ പി : പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കില്ലെന്ന പ്രസ്താവന വിവാദമാകുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ : പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ലെന്ന മന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്‍്റെ പ്രസ്താവന വിവാദമാകുന്നു.പാര്‍ട്ടിക്കു മുകളിലുടെ പറക്കാന്‍ ശ്രമിക്കുന്ന ഇ.പിക്കെതിരെ അച്ചടക്ക ലംഘനം നടത്തിയതിന് നടപടിയെടുക്കണമെന്നാണ് ഒരു വിഭാഗം കണ്ണൂരിലെ നേതാക്കള്‍ ആവശ്യപ്പെടുന്നത്.

ഇതോടെ പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയില്‍ തന്നെ വിള്ളല്‍ രൂപപ്പെട്ട അസാധാരണ സാഹചര്യമാണ് ഉടലെടുത്തിട്ടുള്ളത്.ഇ.പിക്ക് ' എന്നും താങ്ങും തണലുമായി നിന്ന മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതോടെയാണ് പാര്‍ട്ടിയിലും ഒറ്റപ്പെടാന്‍ തുടങ്ങിയത്. ഒരു കേന്ദ്ര കമ്മിറ്റിയംഗത്തിന്‍്റെ പദവിക്ക് നിരക്കാത്ത പ്രസ്താവനയാണ് ഇ.പി നടത്തിയതെന്ന വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളിലെ എതിരാളികള്‍ ഉന്നയിക്കുന്നത്.ഇതോടെ ഇ.പി ജയരാജനെതിരേ സി.പി.എം അച്ചടക്ക നടപടിയെടുക്കാന്‍ സാധ്യതയേറിയിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ല എന്ന തുറന്നുപറച്ചില്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നുണ്ടാവാന്‍ പാടില്ലാത്തതാണ് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കണ്ണൂര്‍ പ്രസ്‌ക്ലബില്‍ ഇടതുമുന്നണിയുടെ കണ്ണൂര്‍ മണ്ഡലം പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങിലാണ് ജയരാജന്റെ വിവാദ പ്രസ്താവന.

ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ല എന്നുമാണ് ജയരാജന്‍ പറഞ്ഞത്. ഇത്തവണ സീറ്റ് ലഭിക്കാത്തതിലുള്ള നിരാശയാണോ ഇത്തരത്തില്‍ പറയാന്‍ കാരണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോ എന്നായിരുന്നു ജയരാജന്റെ മറുപടി.ജയരാജന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ വ്യാപകമായി ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്നാണ് കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിലെ കീഴ്വഴക്കം. മറിച്ച്‌ പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ല എന്ന പ്രസ്താവന തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

ഇന്നലെ കണ്ണൂരിലെത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുതിര്‍ന്ന നേതാവുമായ എസ്.രാമചന്ദ്രന്‍പിള്ള പ്രസ്താവനയിലുള്ള അതൃപ്തി ജില്ലാ നേതാക്കളെ അറിയിച്ചതായാണ് അറിയുന്നത്. ജയരാജനോട് പാര്‍ട്ടി വിശദീകരണം തേടും. മട്ടന്നൂരില്‍ സീറ്റ് നിഷേധിച്ച്‌ പകരം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് സീറ്റ് നല്‍കിയതിലുള്ള നീരസം ഇ.പി ജയരാജനുണ്ട്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് കണ്ണൂര്‍ ജില്ലക്ക് പുറത്ത് കാസര്‍കോട് മാത്രമാണ് ജയരാജന്‍ പോയത്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായ സാന്നിധ്യവുമില്ല. ജയരാജന്റെ പ്രസ്താവനയെക്കുറിച്ച്‌ മുഖ്യമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശത്തിലും പിണറായിക്ക് അതൃപ്തിയുണ്ട്. മുഖ്യമന്ത്രി പിണറായിയുടെ അടുത്തെത്താനൊന്നും ഞങ്ങള്‍ക്ക് കഴിയില്ല. അദ്ദേഹം പ്രത്യേക കഴിവും ഊര്‍ജവുമുള്ള ഒരു മഹാമനുഷ്യനാണ്. അദ്ദേഹത്തിന് അടുത്തെത്താന്‍ സാധിച്ചാല്‍ ഞാന്‍ പുണ്യവാനായിതീരുമെന്നും അതിന് കഴിയുന്നില്ലല്ലോ എന്നതാണ് ദുഃഖമെന്നുമാണ് ജയരാജന്‍ പറഞ്ഞത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha