നാട് നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങും. പരമാവധി വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാനുള്ള അവസാന ശ്രമത്തിലാണ് മുന്നണികള്‍. ജില്ലയിലെ രാഷ്ട്രീയകോട്ടകള് ഇളകുമോ..?
നിലവില്‍ ഇടത്തോട്ടാണ് കണ്ണൂരിെന്റ രാഷ്ട്രീയ ചായ്വ്. ആകെയുള്ള 11 മണ്ഡലങ്ങളില്‍ നിലവില്‍ എെട്ടണ്ണം എല്‍.ഡി.എഫിെന്റ പോക്കറ്റിലാണ്. മൂന്നിടത്താണ് യു.ഡി.എഫ് എം.എല്‍.എമാര്‍. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന് എല്‍.ഡി.എഫിനും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് യു.ഡി.എഫിനും വേണ്ടി ചരടുവലികള്‍ നിയന്ത്രിക്കുന്ന കണ്ണൂരില്‍ ഇക്കുറി അങ്കം മുറുകുേമ്ബാള് അഞ്ച് മണ്ഡലങ്ങളിലാണ് കനത്ത പോരാട്ടം..
അഴീക്കോട് ആര് നങ്കൂരമിടും ?
രണ്ടു മുന്നണികളിലെയും യുവനേതാക്കള്‍ ഏറ്റുമുട്ടുന്ന അഴീക്കോട്ട് ഇക്കുറി ഉദ്വേഗം നിറഞ്ഞ പോരാട്ടമാണ്. എല്‍.ഡി.എഫില്‍ കെ.വി. സുമേഷും യു.ഡി.എഫില്‍ മുസ്ലിംലീഗിലെ കെ.എം. ഷാജിയും തമ്മിലാണ് ഇവിടെ നേര്‍ക്കുനേര്‍ മത്സരം. ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഉറച്ച ദൗത്യവുമായാണ് മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സുമേഷിനെ മണ്ഡലത്തില്‍ ഇറക്കിയിരിക്കുന്നത്. പാര്‍ട്ടിയിലെ സൗമ്യമുഖമായ സുമേഷിനുള്ള പൊതുസ്വീകാര്യത വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. കൂടാതെ അഴിമതിയാരോപണവും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഷാജിക്കെതിരെയുള്ള പടയൊരുക്കവും വിധി തങ്ങള്ക്കനുകൂലമാകുമെന്നുമാണ് ഇടതിെന്റ കണക്കുകൂട്ടല്‍. ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ് കെ. രഞ്ജിത്താണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. ഇദ്ദേഹം നേടുന്ന ഒാരോ വോട്ടും ഇടത് വലത് മുന്നണികളുടെ ജയസാധ്യതകളെ സ്വാധീനിക്കും.
മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷാജി വോട്ടര്‍മാരെ കാണുന്നത്. പത്തുവര്‍ഷം മണ്ഡലത്തിലുള്ള പരിചയം തനിക്ക് വോട്ടായി മാറുമെന്നാണ് ഷാജിയുടെ അഭിപ്രായം. 2016ലെ തെരഞ്ഞെടുപ്പില്‍ 2287 വോട്ടിെന്റ ഭൂരിപക്ഷത്തിനാണ് ഷാജി ജയിച്ച് നിയമസഭയിെലത്തിയത്. കെ.കെ. അബ്ദുല്‍ ജബ്ബാര്‍ (എസ്.ഡി.പി.െഎ), രശ്മി രവി (എസ്.യു.സി.െഎ) എന്നിവരും സ്ഥാനാര്‍ഥികളായി രംഗത്തുണ്ട്.
കൂത്തുപറമ്ബ് വലത്തോ? ഇടത്തോ?
കൂത്തുപറമ്ബില്‍ ചിത്രം പ്രവചനാതീതമാണ്. ചുവന്ന മണ്ണെന്നു ഖ്യാതി കേട്ട കൂത്തുപറമ്ബ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിംലീഗിലെ പൊട്ടങ്കണ്ടി അബ്ദുല്ലയുടെ സ്ഥാനാര്‍ഥിത്വമാണ് മണ്ഡലത്തെ കടുത്ത പോരാട്ട മണ്ഡലമാക്കിയത്. കഴിഞ്ഞതവണ ആരോഗ്യമന്ത്രി കെ.കെ. ൈശലജ ടീച്ചറോട് മത്സരിച്ചു തോറ്റ എല്‍.ജെ.ഡിയിലെ മുന്‍ മന്ത്രി കെ.പി. മോഹനനാണ് എല്‍.ഡിഎഫ് സ്ഥാനാര്‍ഥി. പി.ആര്. കുറുപ്പിെന്റ മകനായ കെ.പി. മോഹനനും പൊട്ടങ്കണ്ടി അബ്ദുല്ലയും തമ്മില്‍ അങ്കം മുറുകിയതോടെയാണ് ഫലം പ്രവചനാതീതമായത്. ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ജില്ലയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ കൗതുകം കൂടിയാണ്. മണ്ഡലം െഎ.എന്‍.എല്ലിന് വിട്ടു കൊടുത്ത 2011ല്‍ എല്‍.ഡി.എഫ് ഇവിടെ പരാജയം അനുഭവിച്ച ചരിത്രമുണ്ട്. അന്ന് യു.ഡി.എഫിലുണ്ടായിരുന്ന കെ.പി. മോഹനനാണ് വിജയിച്ചത്. കഴിഞ്ഞ തവണ സി.പി.എം കെ.കെ. ശൈലജ ടീച്ചറെ ഇറക്കിയപ്പോള്‍ മണ്ഡലം പഴയ ചുവപ്പിെന്റ പക്ഷത്തേക്ക് തിരിച്ചുവന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇല്ലാതെ വന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്ന പഴയ പാരമ്ബര്യത്തിന് ഒപ്പമാകുമോ മണ്ഡലത്തിലെ ജനങ്ങളെന്ന ചോദ്യത്തിന് ഉത്തരം കണ്ടറിയണം. സി. സദാനന്ദന് മാസ്റ്ററാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി.
പേരാവൂരില്‍ ആരാകും ?
കഴിഞ്ഞ രണ്ടു നിയമസഭ തെരെഞ്ഞടുപ്പിലും യു.ഡി.എഫ് ജയിച്ചുകയറിയ പേരാവൂരില്‍ ഇക്കുറി കടുത്ത മത്സരമാണ്. യു.ഡി.എഫിലെ സിറ്റിങ് എം.എല്‍.എയായ സണ്ണി ജോസഫിനെതിരെ യുവനേതാവായ കെ.വി. സക്കീര്‍ ഹുസൈനെയാണ് എല്‍.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിലെ അടിയൊഴുക്കുകളും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ് പോരുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പ്രതികൂല ഘടകം. അടുക്കും ചിട്ടയുമുള്ള പ്രചാരണ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് ആദ്യഘട്ടത്തിലേ കാഴ്ചവെച്ചതും. ന്യൂനപക്ഷ വോട്ടുകള്‍ സക്കീറിന് അനുകൂലമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
ഒരു പതിറ്റാണ്ട് ഭരണത്തിലൂടെ ജനകീയ എം.എല്‍.എ എന്ന മുഖമുദ്രയാണ് സണ്ണി ജോസഫിെന്റ മുതല്‍ക്കൂട്ട്. നാടിെന്റ നാനാ ദിക്കിലും സുപരിചിതന്‍ എന്നത് വോട്ടാകും എന്നതാണ് വലത് ക്യാമ്ബിെന്റ കണക്കുകൂട്ടല്‍. അവസാനഘട്ടത്തില്‍ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തിയതും യു.ഡി.എഫ് ക്യാമ്ബില്‍ ആത്മവിശ്വാസം വര്‍ധിക്കാന്‍ കാരണമായി. 2016ലെ തെരഞ്ഞെടുപ്പില്‍ 9129 വോട്ടിെന്റ ഭരിപക്ഷത്തിനാണ് സണ്ണി ജോസഫ് രണ്ടാം തവണയും മണ്ഡലത്തില്‍ ജയിച്ചുകയറുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി സ്മിത ജയമോഹനും മത്സരരംഗത്തുണ്ട്. എസ്.ഡി.പി.െഎ സ്ഥാനാര്‍ഥിയായി എ.സി. ജലാലുദ്ദീനും പോര്‍ക്കളത്തിലുണ്ട്.
വലതിന് കല്യാശ്ശേരിയില്‍ കാര്യമില്ല
ഭൂരിപക്ഷത്തിലെ ഏറ്റക്കുറച്ചില്‍ അല്ലാതെ കല്യാശ്ശേരി മണ്ഡലത്തില്‍ എല്‍.ഡി.എഫിന് മറിച്ചൊരു ചിന്തയില്ല. നായനാരുടെ മണ്ണായ കല്യാശ്ശേരിക്ക് എന്നും ചുവപ്പു ചന്തമാണ്. കഴിഞ്ഞതവണ ടി.വി. രാജേഷ് 42,891 വോട്ടിെന്റ ഭൂരിപക്ഷത്തിലാണ് ഇവിടെനിന്ന് ജയിച്ചുകയറിയത്. 2011ല്‍ രാജേഷിെന്റ ഭൂരിപക്ഷം 29,946 ആയിരുന്നു. എസ്.എഫ്.െഎയിലൂടെ വളര്‍ന്നുവന്ന എം.വിജിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ അഡ്വ. ബ്രിേജഷ് കുമാറാണ് യു.ഡി.എഫിനായി കളത്തിലിറങ്ങിയിരിക്കുന്നത്. എന്‍.ഡി.എയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ അരുണ്‍ കൈതപ്രവും മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്നുണ്ട്. ഫൈസല്‍ മാടായി (വെല്‍െഫയര്‍ പാര്‍ട്ടി) മത്സരരംഗത്തുണ്ട്.
ഇരിക്കൂറില്‍ ആരാകും..?
യു.ഡി.എഫിെന്റ കുത്തക മണ്ഡലമായിരുന്ന ഇരിക്കൂറില്‍ ഇത്തവണ മത്സരത്തിെന്റ സാഹചര്യമുണ്ട്. തുടക്കംമുതല്‍ പ്രചാരണത്തില്‍ എല്‍.ഡി.എഫായിരുന്നു മുന്നില്‍. സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ ഉടലെടുത്ത പ്രശ്നങ്ങളെ തുടര്‍ന്ന് എ ഗ്രൂപ്പിലെ ഒരുവിഭാഗം ദിവസങ്ങളോളം പ്രചാരണത്തില്‍നിന്ന് മാറിനിന്നത് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കി. 39 വര്‍ഷമായി കെ.സി. ജോസഫാണ് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്നത്. ഇത്തവണ ജോസഫ് മത്സരരംഗത്തുനിന്ന് മാറിയതോടെ ഇരിക്കൂര്‍ കോണ്‍ഗ്രസിന് തലവേദനയായി. കേരള കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിലേക്ക് ചേക്കേറിയതോടെ മണ്ഡലത്തില്‍ ഇടതുപക്ഷവും പ്രതീക്ഷവെക്കാന്‍ തുടങ്ങി. കെ.സി. വേണുഗോപാല്‍ പക്ഷത്തെ സജീവ് ജോസഫിന് സീറ്റുകൊടുത്തത് കോണ്‍ഗ്രസിനുള്ളിലെ പോര് തെരുവിലെത്തിച്ചു. ഉമ്മന്‍ ചാണ്ടി ഇടപെട്ട ശേഷമാണ് ഗ്രൂപ് പോരിന് അറുതിയായത്. കഴിഞ്ഞദിവസം രാഹുല്‍ഗാന്ധിയുടെ വരവോടെ യു.ഡി.എഫ് ക്യാമ്ബിനുള്ളില്‍ ഉണര്‍വായിട്ടുണ്ട്. ഗ്രൂപ്പുപോരുകള്‍ മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് മണ്ഡലത്തെ കൂടെനിര്ത്താനാകുമെന്നാണ് യു.ഡി.എഫിെന്റ വിശ്വാസം. കേരള കോണ്‍ഗ്രസിലെ സജി കുറ്റിയാനിമറ്റം മത്സരരംഗത്തുള്ളതിനാല്‍ ക്രൈസ്തവ സഭകളുടെ വോട്ടുകളുടെ ഒരു പങ്കും എല്‍.ഡി.എഫിനു ലഭിക്കും. 2016ല്‍ 9,647 വോട്ടുകള്‍ക്കായിരുന്നു കെ.സി. ജോസഫിെന്റ വിജയം. ആനിയമ്മ രാജേന്ദ്രനാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.
തളിപ്പറമ്ബ് ഇടത് തളിക
എല്‍.ഡി.എഫിെന്റ ഉറച്ചമണ്ഡലമായ തളിപ്പറമ്ബില് ഭൂരിപക്ഷം കൂട്ടാനാണ് ഇടതുപ്രവര്‍ത്തകരുടെ ശ്രമം. ഇടതുഭരണം തുടരുകയാണെങ്കില്‍ സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ ഗോവിന്ദന് മാസ്റ്റര്‍ മണ്ഡലത്തില്‍നിന്നുള്ള ആദ്യ മന്ത്രിയാകുമെന്നതും എല്‍.ഡി.എഫിെന്റ മുന്‍തൂക്കം വര്‍ധിപ്പിക്കുന്നു. മന്ത്രിസഭയില്‍ ഇ.പി. ജയരാജന് വഹിച്ച സ്ഥാനമായിരിക്കും ഗോവിന്ദന് മാസ്റ്റര്‍ക്ക് ലഭിക്കുക. പത്തുവര്‍ഷത്തിന് ശേഷം മണ്ഡലം കോണ്‍ഗ്രസിന് തിരികെ ലഭിച്ചതിെന്റ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. നേരത്തേ യു.ഡി.എഫിനൊപ്പമായിരുന്ന കേരള കോണ്‍ഗ്രസ് എമ്മായിരുന്നു ഇവിടെ മത്സരിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം നാട്ടുകാരനും ജില്ലയിലെ യുവ നേതാവുമായ അബ്ദുല്‍ റഷീദിനെ സ്ഥാനാര്‍ഥിയായി ലഭിച്ചതിെന്റ ഉത്സാഹവും യു.ഡി.എഫിനുണ്ട്. മണ്ഡല രൂപവത്കരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ മാത്രമാണ് ഇവിടെനിന്ന് യു.ഡി.എഫ് ജയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ കെ. സുധാകരന് 725 വോട്ടിെന്റ ഭൂരിപക്ഷം നേടിയത് യു.ഡി.എഫിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. എ.പി. ഗംഗാധരനാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.
ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ പയ്യന്നൂര്‍
ഇടതിെന്റ ഉരുക്കുകോട്ടയായ പയ്യന്നൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.ഐ. മധുസൂദനനെ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കേണ്ട പ്രവര്‍ത്തനത്തിലാണ് പ്രവര്‍ത്തകര്‍. ഇടതുപക്ഷ പ്രതിനിധികളെ മാത്രം നിയമസഭയിലേക്ക് പറഞ്ഞയച്ച ചരിത്രമാണ് പയ്യന്നൂരിന്. ഇ.പി. ജയരാജെന്റയും പി. ജയരാജെന്റയും പേരുകള്‍ കേട്ടശേഷമാണ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മധുസൂദനന് എത്തുന്നത്. പി. ജയരാജന് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന സീറ്റായതിനാല്‍ പി.ജെ ആര്‍മിയുടെ എതിര്‍പ്പ് ബാലറ്റില്‍ പ്രതിഫലിക്കുമോയെന്ന സംശയം സി.പി.എമ്മിനുണ്ട്. എന്നാല്‍, മണ്ഡലത്തില്‍ രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായ ഏറെ ബന്ധങ്ങളുള്ള മധുസൂദനന് പ്രചാരണത്തില്‍ ഏറെ മുന്നിലാണ്. 30000ത്തിനും 40000ത്തിനും ഇടയില്‍ ഭൂരിപക്ഷം നല്‍കിയാണ് എന്നും പയ്യന്നൂര്‍ ഇടതുസ്ഥാനാര്‍ഥികളെ സ്വീകരിച്ചിരുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ എം. പ്രദീപ് കുമാറിെന്റ പ്രചാരണം മോശമല്ലെങ്കിലും ഇടതുവേരോട്ടമുള്ള മണ്ഡലത്തില്‍ വലിയ തരത്തിലുള്ള ജനപിന്തുണ ലഭിക്കാന്‍ സാധ്യതയില്ല. കെ.കെ. ശ്രീധരനാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.
ആശങ്കകളുടെ തലശ്ശേരി
സി.പി.എമ്മിെന്റ ഉറച്ച മണ്ഡലമായ തലശ്ശേരിയില്‍ ഇക്കുറി ശ്രദ്ധേയമായ മത്സരമാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതാണ് മത്സരം സങ്കീര്‍ണമാക്കിയത്. എന്‍.ഡി.എക്ക് ശക്തമായ വേരുകളുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയില്ലെന്നത് യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളെ ഒരുപോലെ ആശങ്കയിലാക്കുന്നു. എന്‍.ഡി.എ -യു.ഡി.എഫ് ബന്ധം എല്‍.ഡി.എഫും എന്‍.ഡി.എ -എല്‍.ഡി.എഫ് ഡീല്‍ യു.ഡി.എഫും ആരോപിക്കുേമ്ബാഴും ബി.ജെ.പി വോട്ടുകള്‍ എങ്ങോട്ടുപോകുമെന്ന് വൈകിയ വേളയിലും വ്യക്തമല്ല. സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി. നസീര്‍ എന്‍.ഡി.എ പിന്തുണ നിരാകരിച്ചതിനുശേഷം വോട്ട് ആര്‍ക്കെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞതവണ അഡ്വ.എ.എന്‍. ഷംസീര്‍ നേടിയ 34,117 വോട്ടുകളുടെ ഭൂരിപക്ഷം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി. അരവിന്ദാക്ഷന് മറികടക്കാനാകുമോയെന്നതാണ് ചോദ്യം. കഴിഞ്ഞതവണ ബി.ജെ.പി നേടിയ 22,125 വോട്ടുകളില്‍ 15,000 മുതല്‍ 20,000 വരെ വോട്ടുകള്‍ കൈ ചിഹ്നത്തില്‍ പതിയുകയും ഷംസീറിെന്റ പ്രവര്‍ത്തനശൈലിയില്‍ പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പും മറ്റും സി.പി.എം വോട്ട് ചോര്‍ത്തുകയും ചെയ്താല്‍ തലശ്ശേരിയുടെ ചിത്രം മാറിയേക്കാം. ഇൗ സാഹചര്യത്തിലും എ.എന്‍. ഷംസീര്‍ വിജയിക്കുകയാണെങ്കില്‍ ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവുണ്ടാകും. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഷംസീര്‍ ഇബ്രാഹിമും മത്സരരംഗത്തുണ്ട്. രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികളും രംഗത്തുണ്ട്.
ആശങ്കയില്ലാതെ ധര്‍മ്മടം
മുഖ്യമന്ത്രി പിണറായി വിജയെന്റ ധര്‍മടത്ത് മത്സരം നാട്ടുകാര്‍ തമ്മില്‍. ശക്തനായ സ്ഥാനാര്‍ഥിയെ തേടി ഒടുവില്‍ നിയോഗിക്കപ്പെട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി സി. രഘുനാഥും ധര്‍മടം മണ്ഡലത്തില്‍ പെട്ടയാള്‍ തന്നെ. ഇവിടെ മത്സരം പേരിന് മാത്രം. ഭൂരിപക്ഷം മാത്രമാണ് വിഷയം.
പ്രചാരണരംഗത്ത് എല്‍.ഡി.എഫ് ഏറെ മുന്നേറിക്കഴിഞ്ഞിരുന്നു. ഏറെ അനിശ്ചിതത്വത്തിന് ഒടുവിലാണ് യു.ഡി.എഫ് ഉണര്‍ന്നതെങ്കിലും പ്രചാരണം അവസാനിക്കുേമ്ബാഴേക്കും ഏറെ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ. പത്മനാഭനിലൂടെ എന്‍.ഡി.എ മണ്ഡലത്തിലെ പരമാവധി വോട്ടുകള്‍ താമര ചിഹ്നത്തില്‍ തന്നെ വീഴ്ത്താനുള്ള ശ്രമമാണ് നടത്തുന്നത്. ധര്‍മടത്തെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം വാളയാര്‍ ഭാഗ്യവതിയുടെ സ്ഥാനാര്‍ഥിത്വമാണ്. രണ്ടു പിഞ്ചു മക്കളുടെ മരണവുമായി ബന്ധപ്പെട്ട് നീതി ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഭാഗ്യവതി വാളയാറില്‍നിന്ന് ധര്‍മടത്തെത്തി മത്സരിക്കുന്നത്.
ഇത് എല്‍.ഡി.എഫിന് അത്രയൊന്നും സുഖകരമല്ലാത്ത ചില ചര്‍ച്ചകള്‍ക്ക് മണ്ഡലത്തെ വേദിയാക്കിയിട്ടുണ്ട്. മൂന്നു സ്വതന്ത്ര സ്ഥാനാര്ഥികള്ക്കുപുറമെ ബഷീര്‍ കണ്ണാടിപ്പറമ്ബ് (എസ്.ഡി.പി.െഎ)യും മത്സരരംഗത്തുണ്ട്.
ഏറ്റവും വലിയ ഭൂരിപക്ഷം മട്ടന്നൂരിലോ...?
മട്ടന്നൂര്‍ മണ്ഡലത്തില്‍നിന്ന് കഴിഞ്ഞതവണ 43,381 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മന്ത്രി ഇ.പി. ജയരാജനെ തെരഞ്ഞെടുത്തയച്ചത്. ഇത്തവണ നാട്ടുകാരിയായ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് മട്ടന്നൂരില്‍ ജനവിധി തേടുന്നത്. നേരത്തേ കോണ്‍ഗ്രസ് മത്സരിക്കാന്‍ തീരുമാനിച്ച മണ്ഡലം അവസാന നിമിഷമാണ് ആര്.എസ്.പിക്ക് നല്‍കിയത്.
ആര്.എസ്.പിയിലെ ഇല്ലിക്കല്‍ അഗസ്തിയാണ് ശൈലജ ടീച്ചറുടെ എതിരാളി. യു.ഡി.എഫിന് മണ്ഡലത്തിെന്റ അടിത്തട്ടില്‍ ഇനിയും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ആരോഗ്യമന്ത്രിയെന്ന നിലക്കുള്ള പ്രകടനത്തിെന്റ തിളക്കത്തില്‍ നില്ക്കുന്ന ശൈലജ ടീച്ചര്‍ക്ക് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. അത് അസ്ഥാനത്തല്ല താനും.
ബിജു ഏളക്കുഴിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. നാട്ടുകാരനായ ബിജു ഏളക്കുഴിയുടെ സ്വന്തം മണ്ഡലത്തിലെ ഹാട്രിക് മത്സരമാണിത്. എസ്.ഡി.പി.െഎ സ്ഥാനാര്‍ഥിയായി റഫീക്ക് കീച്ചേരിയും മത്സരിക്കുന്നുണ്ട്. ഇല്ലിക്കല്‍ അഗസ്തിക്ക് അപരനായ എന്‍.എ. അഗസ്തി സ്വതന്ത്രനായും മത്സരിക്കുന്നുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു