മാലൂര്‍: കുണ്ടേരിപ്പൊയിലിലെ പുഴയുടെ തീരത്തുള്ള പറമ്പില്‍ കിണര്‍ കുഴിക്കുന്നതിനിടെ മൂന്നു മീറ്റര്‍ താഴ്ചയില്‍ നിന്നാണ് നന്നങ്ങാടി കണ്ടെത്തിയത്.പുരാതന ശിലായുഗത്തില്‍ മരണമടയുന്നവരെ മറവുചെയ്യാന്‍ അകം കറുപ്പും പുറത്ത് ചുവന്ന നിറത്തോടു കൂടിയ മണ്ണുപയോഗിച്ച് നിര്‍മ്മിക്കുന്ന വലിയ മണ്‍കുടങ്ങളാണ് നന്നങ്ങാടികള്‍.ശവം മറവു ചെയ്യുന്ന കല്ലറകളെയും നന്നങ്ങാടികള്‍ എന്നു പറയാറുണ്ട്.നന്നങ്ങാടിയില്‍ ശവം ഇറക്കി വെച്ചതിനു ശേഷം മരണപ്പെട്ടയാള്‍ കഴിക്കുന്ന ഭക്ഷണ പാത്രങ്ങളും ഇതില്‍ വെച്ച്പൂഴി നിറച്ച് പാത്രത്തിന്റെ മുകളില്‍ കല്ലു കൊണ്ട് അടച്ചാണ് ഭൂമിയില്‍ കുഴിച്ചിടുന്നത്. തീരപ്രദേശങ്ങളിലാണ് നന്നങ്ങാടികള്‍ സാധാരണയായി കണ്ടെത്താറുള്ളത്. കുണ്ടേരിപ്പൊയില്‍ പുഴയുടെ തീരത്തുള്ള സ്ഥലങ്ങളില്‍ നിന്നും നിരവധി തവണ മുമ്പും നന്നങ്ങാടികള്‍ കിട്ടിയിരുന്നു.തലശ്ശേരി ചിറക്കല്‍ സ്വദേശി രമേശന്റെ മാലൂരിലെ പറമ്പില്‍ നിന്നുമാണ് നന്നങ്ങാടി കണ്ടെത്തിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു