തലശ്ശേരി: നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനുനേരെ വധശ്രമം. തോട്ടുമ്മല്‍ വാഴയില്‍ വീട്ടില്‍ ഷംസീറിന് (24) േനരെയാണ് ആക്രമണം നടന്നത്. കഴുത്തിനും കൈക്കും ആഴത്തില്‍ മുറിവേറ്റ ഷംസീറിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം വാകത്താനം പെരുന്താനം മുള്ളന്‍ നളക്കല് മോനുരാജ് പ്രേമിനെ (28) തലശ്ശേരി എസ്.െഎ എ. അഷ്റഫും സംഘവും അറസ്റ്റ് ചെയ്തു. പോക്സോ ഉള്‍പ്പെടെ കോട്ടയം ജില്ലയില്‍ 12ഒാളം കേസുകളില്‍ മോനുരാജ് പ്രേം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.കാപ്പ പ്രകാരവും ഇയാള്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് തലശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം. വാക്കുതര്‍ക്കത്തിനിടയില്‍ പ്രകോപിതനായ മോനുരാജ്, ഷംസീറിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ ഒാേട്ടാറിക്ഷയില്‍ പിന്തുടര്ന്ന് പിടികൂടി പൊലീസില്‍ ഏല്പിക്കുകയാണുണ്ടായത്.
കഞ്ചാവ്, കളവ്, പിടിച്ചുപറി തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കോട്ടയത്തുള്ള ഇയാള്‍ എന്തിനാണ് തലശ്ശേരിയില്‍ എത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷംസീറിെന്റ പരാതിയിലാണ് മോനുരാജിനെതിരെ പൊലീസ് കേസെടുത്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു