പെരിങ്ങളം > മുസ്ലിം ലീഗ് പ്രവര്ത്തകന്റെ കൊലപാതകം റിപ്പോര്ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ന്യൂസ് സംഘത്തെ ലീഗുകാര് അക്രമിച്ച് വാഹനം തല്ലിപ്പൊളിച്ചു. കൂത്തുപറമ്ബ് മണ്ഡലം യുഡിഎഫ് സ്ഥാനാര്ഥി പൊണ്ടങ്കണ്ടി അബ്ദുള്ളയുടെ മുന്നിലിട്ട് മാതൃഭൂമി ന്യൂസ് സ്പെഷ്യല് കറസ്പോണ്ടന്റ് സി കെ വിജയന്, ക്യാമറമാന് വിനോദ് മൊറാഴ, ഡ്രൈവര് അസ്ലം നാറാത്ത് എന്നിവരെയാണ് തല്ലച്ചതച്ചു. സാരമായി പരിക്കേറ്റ ഇവരെ കണ്ണൂര് ജില്ലാശുപത്രിയില് പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകന് മന്സൂറിന്റെ മുക്കില് പീടകയിലെ വീടിന് മുന്നില് ബുധനാഴ്ച രാവിലെ ഒമ്ബതോടെയാണ് മാതൃഭൂമി ന്യൂസ് സംഘം ഭീകരമായ അക്രമത്തിന് ഇരയായത്.ഇതിനിടയിലാണ് വിജയന് മര്ദ്ദനമേറ്റത്. ഡ്രൈവര് അസ്ലത്തിന്റെ ഷര്ട്ട് വലിച്ചുകീറി. ക്യാമറ പിടിച്ചുവാങ്ങുന്നതിനിടയിലാണ് വിനോദ് മൊഴയെ മര്ദിച്ചത്. ലൈവ് മെഷീനും ക്യാമറയും പൂര്ണമായി നശിപ്പിച്ചു. വാഹനത്തിന്റെ താക്കോല് കൈക്കലാക്കി രണ്ട് കഷ്ണമാക്കി. അതിനാല് മറ്റ് വാഹനത്തിലാണ് ഇവരെ കണ്ണൂര് ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയത്.
യുഡിഎഫ് സ്ഥാനാര്ഥി പൊണ്ടങ്കണ്ടി അബ്ദുള്ളയോടെ മറ്റ് ചാനല് പ്രവര്ത്തകര് ഇടപെടാന് പറഞ്ഞെങ്കിലും അവര്ക്ക് രണ്ട് കിട്ടട്ടെ എന്നാണ് പരസ്യമായി പ്രതികരിച്ചത്. മീഡിയാ വണ് വാഹനവും ലീഗുകാര് തടഞ്ഞിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു