കേളകം: കൊടുംവേനലിൽ കാടുകൾ വരണ്ടു തുടങ്ങിയതോടെ വന്യമൃഗങ്ങൾ നാടുകളിലേക്ക് ഇറങ്ങിത്തുടങ്ങി. വനത്തിനുള്ളിലെ ജലാശയങ്ങൾ വറ്റിയതും തളിരിലകളും മറ്റും ഇല്ലാതായതുമാണ് മൃഗങ്ങൾ കാടിറങ്ങാനുള്ള കാരണം.
കാട്ടാനയും പുലിയും കാട്ടുപന്നിയും കടുവ, കുരങ്ങ്, കുറുക്കൻ തുടങ്ങിയ വന്യമൃഗങ്ങളും കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുകയാണ്. വനാതിർത്തിയിലുള്ള കാർഷിക ഗ്രാമങ്ങളിലും മറ്റും ഭക്ഷ്യവസ്തുക്കൾ തേടിയാണ് മൃഗങ്ങൾ എത്തുന്നത്.
വനാതിർത്തികളിൽ മാത്രമല്ല മലയോര മേഖലകളിലെ ടൗണുകളിലേക്കും ഇവയുടെ ശല്യം രൂക്ഷമാണ്. ആറളം, കൊട്ടിയൂർ, കണ്ണവം വനങ്ങളിൽനിന്നാണ് വന്യമൃഗങ്ങൾ നാട്ടിലേെക്കത്തുന്നത്.
ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകളാണ് ഇവ നശിപ്പിക്കുന്നത്. രാത്രിയിലും പകലും കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന ആളുകളുടെ എണ്ണം നിരവധിയാണ്. വേനൽ കടുക്കുന്നതോടെയാണ് വന്യമൃഗശല്യം അതിരൂക്ഷമായത്. കുടിവെള്ള സ്രോതസ്സുകൾ കുറയുന്നതും വനത്തിൽ തീറ്റ ഇല്ലാതാകുന്നതുമാണ് ഇതിന് കാരണമാകുന്നത്. കുടക്, ബ്രഹ്മഗിരി വനമേഖലകളിൽനിന്നു കൂട്ടമായെത്തുന്ന കാട്ടാനകളും മറ്റു വന്യജീവികളും ആറളം, കൊട്ടിയൂർ വനാതിർത്തികളിലെ ചീങ്കണ്ണിപ്പുഴ താവളമാക്കിയത് കർഷകർക്ക് കനത്ത ഭീഷണിയായി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു