ആലക്കോട്: മലയോര മേഖലയിലെ ചീക്കാട് ആദിവാസി കോളനികള്‍ ഉള്‍പ്പെടെ വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങള്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവി ഭീതിയില്‍. കര്‍ണാടക- കേരള വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വായിക്കമ്ബ, ചീക്കാട് , ജയഗിരി, അരിവിളഞ്ഞ പൊയില്‍ , കാപ്പി മല, കരാമരം തട്ട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് ഭീതിയില്‍ കഴിയുന്നത്.
കാട്ടാന, കാട്ടുപന്നി , കുരങ്ങ് എന്നിവ കാടിറങ്ങി ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും വ്യാപക നാശമാണ് വിതക്കുന്നത്. കൃഷി നശിപ്പിക്കുന്നത് കൂടാതെ വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുന്നതും പതിവാണ് .2013 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പുളിങ്ങോം മുതല്‍ വനാതിര്‍ത്തിയില്‍ ചെറുപുഴ, ആലക്കോട്, ഉദയഗിരി, നടുവില്‍ പഞ്ചായത്ത് വനാതിര്‍ത്തി കളില്‍ വൈദ്യുത വേലി നിര്മച്ചിരുന്നു.എന്നാല്‍ ചീക്കാടും കരാമരം തട്ട് അടക്കമുള്ള മേഖലകളില്‍ ചിലയിടത്ത് മാത്രമാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മൂന്നു വര്‍ഷമായി ഇത് സംരക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുകയും ചെയ്തില്ല .കോടികള്‍ മുടക്കിയ വൈദ്യുത വേലി പലയിടത്തും കാട് കേറി മൂടി തകര്‍ന്ന നിലയിലാണ്. നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നതായും ആരോപണമുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു