ഇരിട്ടി: യുഡിഎഫിന്റെ പേരാവൂര്‍ മണ്ഡലം വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു. ഐഐസിസി നിരീക്ഷകന് ബംഗാരേഷ്ഹിരോമത്ത് നാഷണല്‍ ഇബ്രാഹീമിന് നല്കി പ്രകാശനം ചെയ്തു. പേരാവൂരിന്റെ സമഗ്ര വികസനം അട്ടിമറിച്ചത് എല്‍ഡിഎഫ് സര്‍ക്കാറാണെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. താലൂക്ക് ആസ്ഥാനമായ ഇരിട്ടിയില്‍ അനുവദിച്ച സ്ഥാപനങ്ങള്‍ മട്ടന്നൂരിലേക്ക് മാറ്റിയതിന് പിന്നില്‍ മന്ത്രി ഇ.പി. ജയരാജനാണെന്നും ഇത് എന്തിനു വേണ്ടിയാണെന്ന് എല്‍ഡിഎഫ് വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.മണ്ഡലത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതും പിന്നീട് അട്ടിമറിക്കപ്പെട്ട കാര്യങ്ങളും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. തലശേരി വളവുപാറ റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ റോഡിന്റെ പരിധിയില്‍ വരുന്ന തലശേരി മുതല്‍ മട്ടന്നൂര്‍ വരെയുള്ള നിയോജക മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ എത്ര തവണ യോഗം ചേര്‍ന്നെന്ന് അറിയാന്‍ താത്പര്യമുണ്ട്. ഇവിടങ്ങളിലെ ജനപ്രതിനിധികള്‍ പാലത്തിന്റെയും റോഡിന്റെയും വികസനത്തിനായി എന്തുചെയ്തുവെന്ന് എല്‍ഡിഎഫ് വ്യക്തമാക്കണം. തലശേരി വളവുപാറ റോഡും പാലങ്ങളും യുഡിഎഫിന്റെ കുഞ്ഞാണ്.
കൂട്ടുപുഴ പാലം നിര്‍മാണം തടസപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാറിലെ എത്ര മന്ത്രിമാരും ജനപ്രതിധികളും പ്രശ്നപരിഹാരത്തിന് ചെയ്ത് കാര്യങ്ങള്‍ എന്താണെന്ന് ജനങ്ങളോട് വിശദീകരിക്കണം.
പ്രശ്ന പരിഹാരത്തിന് മണ്ഡലത്തിലെ ജനപ്രതിനിധിയെന്ന നിലയില്‍ കര്‍ണാടക മുഖ്യമന്ത്രിമാരുമായും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ഇടപെടലുകളും സണ്ണി ജോസഫ് വ്യക്തമാക്കി. കെ.കെ. ശൈലജ എംഎല്‍എ ആയിരിക്കുമ്ബോള്‍ മണ്ഡലത്തില്‍ അനുവദിച്ച കെഎസ്ആര്‍ടിസി ഡിപ്പോ യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ജനങ്ങളോട് വിശദീകരിക്കണം. ഡിപ്പോ യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപാടെ എല്‍ഡിഎഫിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനേയും ഇരിട്ടി നഗരസഭാ ചെയര്‍മാനേയും ചെയര്‍മാനും കണ്‍വീനറുമാക്കി ഉണ്ടാക്കിയ കമ്മിറ്റി എത്ര തവണ യോഗം ചേര്‍ന്നുവെന്നും പറയണം. ഇല്ലാത പദ്ധതികള്‍ പ്രഖ്യാപിച്ച് വോട്ടു തട്ടുന്ന ശീലം തനിക്കില്ലെന്നും നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ മാത്രമെ പ്രഖ്യാപിക്കാറുള്ളുവെന്നും സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് നേതാക്കളായ ചന്ദ്രന് തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, തോമസ് വര്‍ഗീസ്, പടിയൂര്‍ ദാമോദരന്‍, കെ.പി ഷാജി, പി.എ നസീര്‍, പി.കുട്ട്യപ്പമാസ്റ്റര്, സി.കെ ശശി, പി.എ നസീര്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു