കണ്ണൂര്‍: സംസ്ഥാനത്ത് എല്‍ഡിഎഫ് തുടര്‍ ഭരണം ഉറപ്പെന്ന് മന്ത്രി ഇ പി ജയരാജന്‍. ഇടതുമുന്നണി കേരളത്തില്‍ നൂറിലധികം സീറ്റ് നേടും. കണ്ണൂര്‍ ജില്ലയിലെ പതിനൊന്ന് സീറ്റും സ്വന്തമാക്കും. ക്യാപ്റ്റന്‍ എന്നാല്‍ നേതാവ്, നയിക്കുന്നയാള്‍ എന്നേ അര്‍ത്ഥമുള്ളൂ, അതിനെ വിവാദമാക്കേണ്ട ആവശ്യമില്ല എന്നും ഇ പി ജയരാജന്‍ പറഞ്ഞു.
എല്‍ഡിഎഫ് വമ്ബിച്ച വിജയം നേടുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരനും പ്രതികരിച്ചു. മഞ്ചേശ്വരത്ത് ആര് ജയിക്കുമെന്ന് പറയാനാകില്ല. അവിടെ ശക്തമായ മത്സരമാണ് നടക്കുന്നത്. ബിജെപി വരില്ലെന്നാണ് പ്രതീക്ഷയെന്നും ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. തൃശൂര്‍ ജില്ലയില്‍ 13 സീറ്റും എല്‍ഡിഎഫ് നേടുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.വടക്കാഞ്ചേരിയില്‍ ഇടതുപക്ഷം ജയിക്കും. അനില്‍ അക്കര വിവാദം ഉണ്ടാക്കി ആണ് പ്രചാരണം നടത്തുന്നത്. ഈ ജല്‍പനങ്ങള്‍ വിലപ്പോവില്ല. ഇത്തവണയും കഴിഞ്ഞ തവണയും കൃത്യസമയത്താണ് വോട്ടു ചെയ്തതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അരമണിക്കൂറില്‍ തന്നെ പോളിംഗ് ശതമാനം മൂന്നിലെത്തി. ഇ ശ്രീധരന്‍, ഹൈദരലി ശിഹാബ് തങ്ങള്‍, വി കെ പ്രശാന്ത്, പദ്‌മജ വേണുഗോപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ രാവിലെ വോട്ടിംഗ് പൂര്‍ത്തിയാക്കി. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്ര തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു