പേരാവൂര്‍:വോട്ടിംഗ് സുതാര്യമാക്കാന്‍ ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കി ജില്ലഭരണകൂടം. നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സുതാര്യവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സഹകരണത്തോടെ കേബിള്‍ ടി.വി.ഓപ്പറേറ്റര്‍മാരാണ് വെബ് കാസ്റ്റിംങ്ങിന് ആവശ്യമായ സിഗ്‌നല്‍ എത്തിക്കുന്നത്.ജില്ലയിലെ 3137 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടപടികള്‍ തല്‍സമയം നിരീക്ഷിക്കാന്‍ കഴിയുന്ന വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലെയും വോട്ടെടുപ്പ് തല്‍സമയം നിരീക്ഷിക്കുന്നതിനായി കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വന്‍ സന്നാഹത്തോടെ വിശാലമായ കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. ഹൈ സ്പീഡ് ഇന്റര്‍നെറ്റാണ് വെബ്കാസ്റ്റിംഗിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പോളിംഗ് ബൂത്തുകളില്‍ നടക്കുന്ന കാര്യങ്ങളുടെ വ്യക്തതയോടെയുള്ള ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാകും. 131 ലാപ്ടോപ്പുകളാണ് ഇതിനായി കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിരിക്കുന്നത്. ഒരു ലാപ്ടോപ്പിന്റെ മോണിറ്ററില്‍ 24 ബൂത്തുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഒരേസമയം നിരീക്ഷിക്കാനാവും. ഇതിനായി ഓരോ ലാപ്ടോപ്പിനും ഓരോ വ്യൂവിംഗ് സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ബൂത്തുകളില്‍ ക്രമവിരുദ്ധമായി വല്ലതും ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ജില്ലാ കലക്ടറെ അറിയിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും..നിയമ സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മുഴുവന്‍ ബൂത്തുകളിലും വെബ് കാസ്റ്റിംറ്റിംങ്ങ് ഒരുക്കിയ ജില്ലയായി കണ്ണൂര്‍ മാറും.ബി.എസ്.എന്‍.എല്‍ മുഖേനെ
Monday, 5 April 2021
Home
Unlabelled
നിയമസഭ തിരഞ്ഞെടുപ്പ് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കുന്നതില്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സഹകരണം നിസ്വാര്‍ത്ഥം
നിയമസഭ തിരഞ്ഞെടുപ്പ് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കുന്നതില്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സഹകരണം നിസ്വാര്‍ത്ഥം
About Unknown
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Subscribe to:
Post Comments (Atom)
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു