കണ്ണൂര്‍: തീവണ്ടിയില്‍ അനധികൃതമായി കടത്തുകയായിരുന്നു 2500 വിദേശ സിഗരറ്റുകള്‍ പിടികൂടി. ആര്.പി.എഫ് ഇലക്ഷന് സ്പെഷല്‍ സ്ക്വാഡിെന്റ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 7,47,500 രൂപ വിലവരുന്ന സിഗരറ്റുകള്‍ പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് 5.30 ഒാടെയാണ് സംഭവം.
നിസാമുദ്ദീന്‍ -തിരുവനന്തപുരം ട്രെയിനിലെ (നമ്ബര്‍ - 06084) എ.സി കമ്ബാര്‍ട്ട്മെന്റില്‍ നിന്നാണ് സിഗരറ്റുകള്‍ പിടികൂടിയത്. മംഗലാപുരത്തുനിന്ന് പുറപ്പെട്ട വണ്ടിയില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സ്റ്റേഷനിലെത്തുന്നതിനിടയിലാണ് സിഗരറ്റ് പിടികൂടിയത്.സംഭവത്തില്‍ ഡല്‍ഹി സ്വദേശികളായ എം.ഡി. ഷഹ്സാദ്, മുബീന് അഹമ്മദ് എന്നിവരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടു വലിയ ട്രോളി ബാഗില്‍ നിറച്ച സിഗരറ്റ് ബര്‍ത്തിനടിയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. സിഗരറ്റുകള്‍ കംസ്റ്റംസിന് കൈമാറി. പരിശോധനക്ക് ആര്.പി.എഫ് ഉദ്യോഗസ്ഥരായ ബി. ജതിന്, കെ. സജു, അബ്ദുല്‍ സത്താര്‍, ഒ.കെ. അജീഷ്, പി.കെ. ഷെറി, പി.കെ. രാമകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന നടക്കുമെന്ന് ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു