ഡോളർ കടത്തിൽ മുഖ്യമന്ത്രി ഇടപെട്ടെന്ന സ്വപ്ന സുരേഷിന്റെ മൊഴി
പ്രലോഭനത്തിന്റെയും ഭീഷണിയുടെയും ഭാഗമായാണ് പുറത്തുവന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. മൂന്നു ഏജൻസികൾ 32 ദിവസം സ്വപനയെ ചോദ്യം ചെയ്തു. അന്നൊന്നും ഏറ്റുപറ നടത്തിയില്ല. കുറ്റവാളിയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയാണെന്നും എം.എ. ബേബി പറഞ്ഞു.
തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.എ. ബേബി. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള രണ്ട് അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ഇടപെടലുകളാണ് കേരളത്തിൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു