വിസ്‌കി കഴിച്ച്‌ ശ്രീനിവാസന് എഴുന്നേല്‍ക്കാന്‍ കഴിയാതായതോടെ ഷൂട്ടിംഗ് മുടങ്ങി, ജീവിതം രക്ഷപ്പെട്ട കഥ പറഞ്ഞ് നിര്‍മ്മാതാവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കെകെ ഹരിദാസ് സംവിധാനം ചെ‌യ്‌ത് 1996ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കിണ്ണം കട്ടകള്ളന്‍. ശ്രീനിവാസന്‍, ജഗദീഷ്, ദേവയാനി, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയത്. സതീഷ് കുറ്റിയിലായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്. തന്റെ തിരിച്ചുവരവിനു കൂടി കാരണമായ സിനിമയാണ് കിണ്ണം കട്ടകള്ളന്‍ എന്നുപറയുകയാണ് സതീഷ്. അതില്‍ മുഖ്യപങ്കുവഹിച്ചത് ശ്രീനിവാസനാണെന്നും അദ്ദേഹം പറയുന്നു.

'ഒന്നര ലക്ഷം രൂപയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ ശ്രീനിയേട്ടന് പ്രതിഫലം നിശ്ചയിച്ചത്. 25000 രൂപ അഡ്വാന്‍സും നല്‍കി. ഒറ്റപ്പാലത്ത് പടം തുടങ്ങാനുള്ള എല്ലാ സംവിധാനങ്ങളുമായി.ഷൂട്ടിംഗിന്റെ തലേദിവസം ശ്രീനിയേട്ടനെ ഞങ്ങള്‍ നന്നായൊന്ന് സല്‍ക്കരിച്ചു. പതിവില്‍ നിന്നും കൂടുതലായി അദ്ദേഹം അന്ന് വിസ്‌കി കഴിച്ചു. പിറ്റേന്ന് സെറ്റ് മുഴുവന്‍ റെഡിയായി. പക്ഷേ ശ്രീനിയേട്ടന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. പക്ഷേ ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ആരോഗ്യം വീണ്ടെടുത്തിട്ട് ഷൂട്ടിംഗ് തുടങ്ങാമെന്ന് പറഞ്ഞു.

അങ്ങനെ ഒരു ദിവസത്തേക്ക് ഷൂട്ടിംഗ് നിറുത്തിവച്ചു. അത് എനിക്ക് ദൈവാദീനമായി മാറി. ശ്രീനിയേട്ടന്‍ സ്ക്രിപ്‌ട് വായിക്കണമെന്നു പറഞ്ഞു. അങ്ങനെ വായിക്കാന്‍ കൊടുത്ത സ്ക്രിപ്‌ട് അദ്ദേഹം സമയമെടുത്ത് തിരുത്തി. ഒടുവില്‍ 45 ദിവസത്തിലധികം എടുക്കുമായിരുന്ന തിരക്കഥ 21 ദിവസമാക്കി അദ്ദേഹം മാറ്റി. വലിയ ലാഭമാണ് എനിക്കതിലൂടെ ഉണ്ടായത്. ആ നന്ദി എന്നും എനിക്ക് ശ്രീനിയേട്ടനോടുണ്ട്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha