കേളകം: തലച്ചോറിലുണ്ടായ രക്തസ്രാവംമൂലം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായ കേളകം നാനാനിപൊയിലെ ഗംഗേഷിന് ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സുമനസ്സുകളുടെ കൈത്താങ്ങ് കൂടിയേ തീരൂ.
പഠനത്തില്‍ മിടുക്കനായിരുന്ന ഗംഗേഷ് സേലത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ അവസാനവര്‍ഷ കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.
കോളജില്‍ കളിച്ചുകൊണ്ടിരിക്കവെയാണ് തളര്‍ന്നുവീഴുകയും പിന്നീട് തലച്ചോറിലെ രക്തസ്രാവം ആണെന്ന് തിരിച്ചറിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തത്.സാമ്ബത്തികമായി വളരെ പിന്നാക്കം നില്ക്കുന്ന ഗംഗേഷിെന്റ ചികിത്സക്ക് അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരും.
ഇത് സ്വരൂപിക്കുന്നതിനായി ചികിത്സ കമ്മിറ്റി രൂപവത്കരിച്ച് നാട്ടുകാര്‍ പ്രവര്‍ത്തനമാരംഭിച്ചു.
കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മൈഥിലി രമണന്, മഞ്ഞളാംപുറം സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. തോമസ് കീഴാരത്ത് എന്നിവര്‍ രക്ഷാധികാരികളായും ജോണി പാമ്ബടിയില് ചെയര്‍മാനും ബാബു കുന്നേല്‍ ജനറല്‍ കണ്‍വീനറുമായി 30 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. ഫെഡറല്‍ ബാങ്ക് കേളകം ശാഖയിലെ (11630200005131 ഐ.എഫ്.എസ്.സി: FDRL0001163) എന്ന അക്കൗണ്ടില്‍ പണം നിക്ഷേപിക്കാമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു