കേളകം: ആദിവാസി കോളനിയിലേക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന പെരുന്താനം കോളനി-ആനക്കുഴി റോഡ് സ്വകാര്യവ്യക്തി കൈയേറുന്നതായി പ്രദേശവാസികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
28 വര്‍ഷം മുന്‍പ് തര്‍ക്കം നിലനിന്നിരുന്ന റോഡില്‍ നാട്ടുമധ്യസ്ഥ പ്രകാരം സര്‍വേക്കല്ല് സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചെങ്കിലും കഴിഞ്ഞദിവസം സ്വകാര്യവ്യക്തി സര്‍വേക്കല്ല് പിഴുതുമാറ്റി റോഡില്‍ സ്ഥാപിച്ചു.
കോളനിവാസികള്‍ അടക്കം ഏഴുപതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡ് അളന്നു തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും പത്തു വര്‍ഷത്തിലധികമായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല.ഫെബ്രുവരി 23ന് വില്ലേജ് ഓഫീസര്‍ക്കും കേളകം പോലീസ് സ്റ്റേഷനിലും പഞ്ചായത്തിലും പരാതി നല്കി. കൈയ്യേറ്റം ഒഴിപ്പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.ജെ. ചാക്കോ പുഞ്ചക്കുന്നേല്‍, സ്കറിയ ഏബ്രഹാം പുളിച്ചമാക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു