ശ്രീകണ്ഠപുരം: ചുട്ടുപൊള്ളുന്ന വെയിലില്‍ തിളക്കുന്ന ടാറുമായി റോഡ് പണിക്കിറങ്ങിയ വിദ്യാര്‍ഥി. ഇപ്പോഴിതാ അനുഭവങ്ങളുടെ കടലിരമ്ബമുള്ള ജീവിതവുമായി നാടുകാക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായി.
പയ്യാവൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണന് കെ. കാളിദാസിെന്റ ജീവിതമാണ് പലരും അറിയാത്ത കഥയായി നില്‍ക്കുന്നത്. ജീവിതസാഹചര്യങ്ങളോട് പടപൊരുതി വിജയം നേടിയ കൃഷ്ണനെ പുതുതലമുറ ഏറെ പഠിക്കാനുണ്ട്.
പാലക്കാട് ജില്ലയിലെ ചോര്‍ന്നൊലിക്കുന്ന പുല്ലുമേഞ്ഞ രണ്ടു മുറി വീട്ടിലായിരുന്നു ഇദ്ദേഹത്തിെന്റ ജനനം.ജീവിതത്തിെന്റ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ മാതാപിതാക്കള്‍ പാടുപെട്ടപ്പോള്‍ പഠനകാലത്ത് തന്നെ കൂലിപ്പണിക്കിറങ്ങാന്‍ കൃഷ്ണന് നിര്‍ബന്ധിതനായി.
പാലക്കാട് വിക്ടോറിയ കോളജില്‍ ബിരുദ പഠനകാലത്ത് ആരെയും അറിയിക്കാതെ റോഡ് പണിക്ക് പോയാണ് ചെലവിനുള്ള തുക കണ്ടെത്തിയത്. ടൂര്‍ പോയതാണെന്ന് സഹപാഠികളോടും അസുഖമാണെന്ന് അധ്യാപകരോടും കള്ളം പറഞ്ഞാണ് റോഡ് പണിക്ക് പോയിരുന്നത്.
റോഡ് റോളറിെന്റ ചക്രത്തില്‍ വെള്ളം ഒഴിച്ചുകൊണ്ട് പിന്നാലെ ഓടുന്നതായിരുന്നു ആദ്യ ജോലി. പിന്നാലെ ടാറിങ് ജോലി മുഴുവനായി പഠിച്ചെടുത്തു.പരിചയമുഖങ്ങളൊന്നും മുന്നില്പ്പെടല്ലേയെന്ന പ്രാര്‍ഥനയിലാണ് പണിക്കിറങ്ങിയത്.
2004-05 കാലത്ത് രാമനാട്ടുകര, പള്ളിക്കല്‍ബസാര്‍, മാറാട്, കാക്കഞ്ചേരി, യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ റോഡ് പണിയില്‍ പങ്കാളിയായി. പിന്നീട് പി.എസ്.സി പരീക്ഷ എഴുതിയപ്പോള്‍ ആദ്യ പരിശ്രമത്തില്‍തന്നെ ജോലി ലഭിച്ചു. കാസര്‍കോട് കുമ്ബളയില്‍ എസ്.ഐ ആയാണ് ആദ്യ നിയമനം.
സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി (എസ്.എച്ച്.ഒ) ആദ്യ നിയമനം ലഭിച്ചത് താന്‍ മുമ്ബ് റോഡുപണി നടത്തിയ കോഴിക്കോട് ഫറോക്കിലായിരുന്നു. ഫറോക്ക് സ്റ്റേഷന് പരിധിയിലെ മിക്ക റോഡുകളിലും തെന്റ വിയര്പ്പൊഴുകിയിട്ടുണ്ടെന്നത് ഏറെ അഭിമാനത്തോടെയാണ് ഓര്‍ക്കുന്നതെന്ന് ഈ പൊലീസ് ഓഫിസര്‍ പറഞ്ഞു.
ഫറോക്കില്നിന്നാണ് പയ്യാവൂരിലേക്ക് സ്ഥലംമാറിയെത്തിയത്. എം.എ ഇംഗ്ലീഷ് സാഹിത്യ ബിരുദധാരിയാണ്. ഭാര്യ: പി.എ. ജീന. മക്കള്‍: ശ്രുത കീര്‍ത്തി, ശിവാംഗ്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു