കണ്ണൂര്‍: രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് കണ്ണൂരില്‍ സിപിഎമ്മിന്റെ അച്ചടക്ക നടപടി നേരിട്ട ധീരജ് കുമാര്‍. പി ജയരാജന് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് ധീരജ് കുമാര്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാര്‍ട്ടിയുടെ അച്ചടക്ക നടപടി. ഇതിനോടുള്ള പ്രതിഷേധമായാണ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
പി ജയരാജന് സീറ്റ് നിഷേധിച്ചത് പാര്‍ട്ടിക്ക് നേരിയ മേല്‍ക്കൈയുള്ള അഴീക്കോട് കണ്ണൂര്‍ മണ്ഡലങ്ങളില്‍ തിരിച്ചടിയുണ്ടാക്കുമെന്നും പ്രവര്‍ത്തകരുടെ വികാരം പ്രകടിപ്പിക്കാനാണ് പരസ്യ പ്രതികരണം നടത്തിയതെന്നും ധീരജ് കുമാര്‍ പറഞ്ഞു.മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും ധീരജ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി ബിസിനസ് ചെയ്ത് ജീവിക്കാനാണ് ധീരജിന്റെ തീരുമാനം. സിപിഎം പുറത്താക്കിയതിന് പിന്നാലെ പിന്തുണയുമായി കൂടുതല്‍ പേര്‍ ബന്ധപ്പെടുന്നുണ്ടെന്നും എന്നാല്‍ ഇതൊന്നും സ്വീകരിക്കേണ്ടെന്നാണ് തീരുമാനമെന്നും ധീരജ് പറഞ്ഞു.
പി ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ഇന്നലെ ധീരജ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് രാജിവച്ചത്. മാധ്യമങ്ങളോട് പ്രതികരണവും നടത്തിയതോടെയാണ് സിപിഎം ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു