ദുബൈ: കൃത്യമായി കഴിക്കേണ്ട മരുന്നുകള്‍ എടുത്തുനല്‍കാന്‍ കാഴ്ചയില്ലാത്തവര്‍ക്ക് ഇനി അപരരുടെ സഹായം തേടേണ്ടിവരില്ല. കാഴ്ചപിരിമിതര്‍ക്ക് കുറിപ്പടി വായിച്ച് സ്വതന്ത്രമായി മരുന്നുകള്‍ തെരഞ്ഞെടുക്കാനുള്ള സംവിധാനവുമായി യു.എ.ഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം. ബ്രെയ്‌ലി ലിപിയില്‍ മരുന്ന് പാക്കുകളില്‍ കുറിപ്പടികള്‍ രേഖപ്പെടുത്തുന്ന നൂതന പദ്ധതിക്ക് രാജ്യത്ത് തുടക്കമായി.
നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ സഹകരണത്തോടെയാണ് വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന പദ്ധതിക്ക് ആരോഗ്യ മന്ത്രാലയം തുടക്കമിട്ടിരിക്കുന്നത്. ഇംഗ്ലീഷ്, അറബി ഭാഷകള്‍ക്ക് പുറമെ ഉറുദു വിലും മെഡിസിന്‍ ലേബലുകളില്‍ കുറിപ്പടി അച്ചടിക്കും.നിശ്ചയദാര്‍ഡ്യ വിഭാഗക്കാരുടെ അവകാശങ്ങള്‍ പരിരക്ഷിക്കുന്നതിനും മാന്യവും സുരക്ഷിതവുമായ ജീവിതം ഉറപ്പുവരുത്തുന്നതിനുമുള്ള യുഎഇ സര്‍ക്കാരിെന്റ നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് പദ്ധതി. അവരുടെ കഴിവുകള്‍ പിന്തുണയ്ക്കുന്നതിനും അവരെ സമൂഹത്തില്‍ സമന്വയിപ്പിക്കുന്നതിനും സഹായിക്കുന്ന ഉചിതമായ സേവനങ്ങള്‍ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രാലയം പ്രതിനിധികള്‍ വ്യക്തമാക്കി.
വിദഗ്ധരുടെ സഹായത്തോടെ മരുന്ന് കുറിപ്പടികളുടെ ബ്രെയ്‌ലി ലേബലിംഗ് തയ്യാറാക്കി യു.എ.ഇയിലെ ഏക ബ്രെയ്‌ലി പ്രസായ സായിദ് ഹൈയര്‍ ഓര്‍ഗനൈസേഷന്‍ പ്രിന്റിംഗ് പ്രസ്സില്‍ അച്ചടിച്ചാണ് വിപണിയിലെത്തിക്കുന്നത്. സേവന ഉപയോക്താക്കളില്‍ നിന്നും അവരുടെ കുടുംബങ്ങളില്‍ നിന്നും പ്രതികരണം ആരായുന്നതിന് സര്‍വേയും പൂര്‍ത്തിയാക്കി. ഈ സംരംഭത്തെക്കുറിച്ചും പങ്കെടുക്കുന്ന ഫാര്‍മസികളുടെ പേരുകളെക്കുറിച്ചും വിശദീകരിക്കുന്നതിന് സോഷ്യല്‍ മീഡിയ കാമ്ബയിന്‍ സംഘടിപ്പിക്കും. ഫാര്‍മസിസ്റ്റുകളുമായും ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളുമായും മന്ത്രാലയം നിരന്തരം സമ്ബര്‍ക്കം പുലര്‍ത്തി വരുന്നുണ്ട്.
മരുന്ന് പാക്കേജുകളില്‍ ബ്രെയ്‌ലി പ്രയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് യുഎഇ. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ സുപ്രധാന വികാസമായി ഇതു മാറുമെന്ന കാര്യത്തില്‍ സംശയമില്ല. യുഎഇയില്‍ താമസിക്കുന്ന വിവിധ ദേശീയതകളില്‍ നിന്നുള്ള കാഴ്ചയില്ലാത്തവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനായി അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ ബ്രെയ്‌ലി ലേബലുകള്‍ ലഭ്യമാണെന്നും ആരോഗ്യ മന്ത്രാലയം പബ്ലിക് ഹെല്‍ത്ത് പോളിസി ആന്റ് ലൈസന്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമിന്‍ ഹുസൈന്‍ അല്‍ അമിരി പറഞ്ഞു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു