തൃശൂര്‍: ഈ മാസം നാലു ദിവസം ബാങ്കുകള്‍ സ്തംഭിക്കും. 11ന് ശിവരാത്രി അവധിയും 13, 14 തീയതികളില്‍ ശനി, ഞായര്‍ അവധികളും 15, 16ന് ജീവനക്കാരുടെ പണിമുടക്കും വരുന്നതിനാലാണിത്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ബാങ്ക് ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും സംഘടനകളും ജനറല്‍ ഇന്‍ഷുറന്‍സ് സ്വകാര്യവത്കരണത്തിനും എല്‍.ഐ.സി ഓഹരി വില്പനക്കുമെതിരെ ഇന്‍ഷുറന്‍സ് മേഖലയിലെ സംഘടനകളുമാണ് പണിമുടക്കുന്നത്.
തിങ്കളാഴ്ച ജീവനക്കാര്‍ പ്രതിഷേധ മാസ്ക് ധരിച്ച് ജോലി ചെയ്യും.
17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും 18ന് എല്‍.ഐ.സി ജീവനക്കാരും പണിമുടക്കും. ബാങ്ക് പണിമുടക്കിെന്റ ഭാഗമായി 12ന് ജില്ല- ടൗണ്‍ തല ധര്‍ണകളും റാലികളും നടക്കും.
എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എന്‍.സി.ബി.ഇ, എ.ഐ.ബി.ഒ.എ, ബി.ഇ.എഫ്.ഐ, ഐ.എന്‍.ബി.ഇ.എഫ്, ഐ.എന്‍.ബി.ഒ.സി, എന്‍.ഒ.ബി.ഡബ്ല്യു, എന്‍.ഒ.ബി.ഒ സംഘടനകളടങ്ങുന്ന ഒമ്ബത് യൂനിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനമനുസരിച്ച് പൊതുമേഖല -സ്വകാര്യ -വിദേശ -ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. ജനവിരുദ്ധ പരിഷ്കാരങ്ങള്‍ ഉപേക്ഷിക്കാത്തപക്ഷം കൂടുതല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍ സംസ്ഥാന കണ്‍വീനര്‍ സി.ഡി. ജോസന് അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു