കണ്ണൂര്‍: തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) സെല്‍ ഓഫീസ് പൊതുനിരീക്ഷകര്‍ സന്ദര്‍ശിച്ചു. ദിപാങ്കര്‍ സിന്‍ഹ (ധര്‍മ്മടം), നിരഞ്ജന് കുമാര്‍ (പയ്യന്നൂര്‍, കല്യാശേരി), മല്‍വീന്ദര്‍ സിങ് ജഗ്ഗി (ഇരിക്കൂര്‍) എന്നിവരാണ് എംസിഎംസി സെല്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവിദാസ്, അസിസ്റ്റന്റ് എഡിറ്റര്‍ സി.പി.അബ്ദുല്‍ കരീം എന്നിവര്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ടിവി ചാനലുകളും പത്രമാധ്യമങ്ങളും നിരീക്ഷിക്കുന്നതിനൊപ്പം സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, എഫ്എം റേഡിയോ ചാനലുകള്‍ ഉള്‍പ്പെടെയുള്ളവ കൂടി മോണിറ്ററിംഗിന് വിധേയമാക്കണമെന്ന് നിരീക്ഷകര്‍ പറഞ്ഞു. എംസിഎംസിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചെലവ് നിരീക്ഷകര്‍ക്ക് കൈമാറണമെന്നും അവര്‍ അറിയിച്ചു. ഇതുവരെ അനുമതിക്കായി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നല്കിയ അപേക്ഷകള്‍ നിരീക്ഷകര്‍ പരിശോധിച്ചു. എംസിഎംസി സെല്‍ കണ്ടെത്തിയ നിയമലംഘനങ്ങളെ കുറിച്ചും അതില്‍ കൈക്കൊണ്ട നടപടികളെ കുറിച്ചും അവര്‍ ചോദിച്ചറിഞ്ഞു.മാധ്യമങ്ങളില്‍ നല്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പെയ്ഡ് ന്യൂസ് നിരീക്ഷിക്കുന്നതിനുമായാണ് മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) പ്രവര്‍ത്തിക്കുന്നത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു