പയ്യന്നൂര്‍: രാവിലെ ഒന്പതോടുകൂടിയാരംഭിച്ച് രാത്രി ഒന്‍പതോടെ അവസാനിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രചരണ പരിപാടികളാണ് പയ്യന്നൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്.
സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്ഥിയെത്തുന്നതിന് മുമ്പുതന്നെ പൈലറ്റ് വാഹനങ്ങളില്‍ നേതാക്കളെത്തി പ്രസംഗമാരംഭിക്കും.സ്ഥാനാര്ഥിയെത്തുന്നതോടെ വാദ്യഘോഷങ്ങളും മുദ്രാവാക്യം വിളികളുമായുള്ള എതിരേല്ക്കല്.
പിന്നീടാണ് സ്ഥാനാര്‍ഥികളുടെ ഊഴം.വിശദമായ പ്രസംഗങ്ങള്‍ നേതാക്കള്‍ നടത്തുന്നതിനാല്‍ ചുരുങ്ങിയ വാക്കുകള്‍ മാത്രമാണ് സ്ഥാനാര്ഥികളില്നിന്നുണ്ടാകുന്നത്. സ്ഥാനാർഥികളുടെ പ്രസംഗം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തപ്പോൾ…
എതിരാളികളില്ലാത്ത തെരഞ്ഞെടുപ്പെന്ന് ടി.ഐ. മധുസൂദനന്(എല്‍ഡിഎഫ്)
പ്രിയ വോട്ടര്‍മാരെ സഹോദരി സഹോദരന്മാരെ…
കൂടുതല്‍ സംസാരിക്കാന്‍ പാടില്ല എന്ന വിലക്കുള്ളതിനാല്‍ ചുരുങ്ങിയ വാക്കുകളില്‍ ഞാനൊതുക്കുകയാണ്. ദുരിതങ്ങളുടേയും പ്രളയങ്ങളുടേയും മഹാവ്യാധിയുടേയും അനിര്‍വചനീയമായ പ്രതിസന്ധികള്‍ക്കിടയിലും സമാനതകളില്ലാത്ത കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ നേതാക്കള്‍ ഇവിടെ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്.
പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റിയാണ് തികഞ്ഞ അഭിമാനത്തോടെ നമ്മള് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രതിസന്ധികളില്‍ താങ്ങും തണലുമായ സര്‍ക്കാരിനനുകൂലമായ ഹൃദയവികാരമാണ് കേരളത്തിലെങ്ങും അലയടിക്കുന്നത്.
അതിനാല്‍ത്തനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ച് എതിരാളികളില്ലാത്ത ഒരു തെരഞ്ഞെടുപ്പാണ് നടക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. വളരെയധികം പാരമ്പര്യമുള്ള ഈ മണ്ണില്‍ സ്ഥാനാര്‍ഥിയായി നില്ക്കുമ്പോള് വലിയ ഉത്തരവാദിത്വമാണ് എന്നിലുള്ളതെന്ന് എനിക്കറിയാം.രക്തസാക്ഷി കുടുംബങ്ങളെ കാണാനെത്തിയപ്പോള്‍ അവരെല്ലാം പറഞ്ഞത് പയ്യന്നൂരില്‍ ജയിച്ചാല്‍ മാത്രം പോരാ, കേരളത്തിലെ ഏറ്റവും വലിയ വിജയമായിരിക്കണം അതെന്നാണ്.
ഒരുലക്ഷത്തിഎണ്പതിനായിരത്തിലധികം വോട്ടര്‍മാരുള്ള ഈ മണ്ഡലത്തില്‍ എല്ലാവരേയും നേരിട്ടുകാണുക പ്രയാസമുള്ള കാര്യമാണ്. ഈ ഉത്തരവാദിത്വം നമ്മളെല്ലാം ചേര്‍ന്ന് നിര്‍വഹിക്കണം.
ഏത് വിഷമസന്ധിയിലും പ്രയാസങ്ങളിലും ഞങ്ങള്‍ എപ്പോഴും കൂടെയുണ്ടായിട്ടുണ്ട്. അതോടൊപ്പം ഇനിയുള്ള കാലങ്ങളിലും നാടിന്റെ വികസനങ്ങളിലും ക്ഷേമത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്ന ഉറപ്പ് പങ്കുവെച്ചുകൊണ്ട് നിര്‍ത്തുന്നു.
നമ്മുടെ പൈതൃകം വീണ്ടെടുക്കണമെന്ന് എം. പ്രദീപ് കുമാര്‍ (യുഡിഎഫ്)
പ്രിയ വോട്ടര്‍മാരെ സഹോദരീ സഹോദരരെ…
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു