കണ്ണൂര്‍: കേരള നിയമസഭ രൂപവത്കൃതമായതിനുശേഷം കണ്ണൂര്‍ കടന്ന് നിയമസഭയിലെത്തിയത് മൂന്ന് വനിതകള്‍ മാത്രം. ജില്ലയിലെ മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണയത്തിന് മുമ്ബും ശേഷവും ആകെ 79 എം.എല്‍.എമാരാണ് ജനഹിതം നേടി നിയമസഭയിലെത്തിയത്. ഇതില്‍ ഏകദേശം മൂന്ന് ശതമാനം മാത്രമാണ് വനിത പ്രാതിനിധ്യം.
ജയിച്ച മൂന്ന് വനിത എം.എല്‍.എമാരും സി.പി.എം പ്രതിനിധികളായിരുന്നു. പി. ദേവൂട്ടി, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരാണവര്‍. ഇതില്‍ പി.കെ. ശ്രീമതി എം.പിയും മന്ത്രിയുമായി.ജില്ലയിലെ ആദ്യത്തെ വനിത എം.എല്‍.എ ആറും ഏഴും കേരള നിയമസഭകളില്‍ അഴീക്കോട് മണ്ഡലത്തെ പ്രതിനിധാനംചെയ്ത പി. ദേവൂട്ടിയായിരുന്നു. സി.പി.എം പ്രതിനിധിയായാണ് രണ്ടു തെരഞ്ഞെടുപ്പുകളിലും ഇവര്‍ മത്സരിച്ചത്.
അഴീക്കോട്ട് 1980ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടി.വി. നാരായണനെ 14,483 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആദ്യം നിയമസഭാംഗമാകുന്നത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിലും പി. ദേവൂട്ടി തന്നെ മത്സരിച്ചു. 10,456 വോട്ടിെന്റ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ പി. നാരായണനെ തോല്പിച്ചു.
കെ.എസ്.ആര്.ടി.സി സംസ്ഥാന ഉപദേശക അംഗം, മഹിള ഫെഡറേഷന് സംസ്ഥാന കമ്മിറ്റി സെക്രട്ടറി, ജനാധിപത്യ മഹിള അസോസിയേഷന് ദേശീയ ജോ. സെക്രട്ടറി എന്നീ നിലകളിലും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു.
2001, 2006 വര്‍ഷങ്ങളില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് പി.കെ. ശ്രീമതി എം.എല്‍.എയാകുന്നത്. 2006ലെ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയുമായി. 1995 മുതല്‍ 1997വരെ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റായും ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2016ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ എം.പിയുമായി. പേരാവൂര്‍, കൂത്തുപറമ്ബ് മണ്ഡലങ്ങളെ പ്രതിനിധാനംചെയ്ത് മൂന്ന് തവണയാണ് കെ.െക. ശൈലജ എം.എല്‍.എയായത്.
2016ലെ പിണറായി മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയുമായി. ഇൗ നിയമസഭ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്ന് ഇവര്‍ ജനവിധി തേടുന്നുണ്ട്. ആറ് വനിതകള്‍ ഇക്കുറിയും ജില്ലയിലെ വിവിധ മണ്ഡങ്ങളില്‍ മത്സരരംഗത്തുണ്ടെങ്കിലും ഇതില്‍ കെ.കെ. ശൈലജക്ക് മാത്രമാണ് വിജയസാധ്യത.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു