കുവൈറ്റ് സിറ്റി : കോവിഡ് പാശ്ചാത്തലത്തില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ പിസിആര്‍ പരിശോധനകള്‍ക്കായി ഏകീകൃത ജാലകമായി മുന ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
15 രാജ്യങ്ങളിലെ ലാബുകളുമായാണ് മുനാ സംവിധാനം ബന്ധിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ കുവൈറ്റിന് പുറത്തുള്ള ലബോറട്ടറികള്‍ ഓഡിറ്റുചെയ്യുന്നതിലും പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുവാനും സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, എമിറേറ്റ്സ്, തുര്‍ക്കി, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. മറ്റു രാജ്യങ്ങളിലെ ലാബ് അധികൃതരുമായി ബന്ധപ്പെടുകയാണെന്നും ഉടന്‍ തന്നെ എല്ലാ രാജ്യങ്ങളിലേക്കും ഈ സംവിധാനം നടപ്പാക്കുമെന്നും ഡിജിസിഎ പറഞ്ഞു. ആന്‍ഡ്രോയിഡ് വേര്‍ഷനിലും ഐഒഎസ് വേര്‍ഷനിലും ലഭ്യമാകുന്ന ആപ്പിലൂടെ യാത്രക്കാരുടെ പൂര്‍ണ ആരോഗ്യ വിവരങ്ങളും ,രാജ്യത്തേക്ക് വരുന്നതിനുമുന്പ് എവിടെ വച്ച് പിസിആര്‍ പരിശോധന നടത്തി എന്നത് അടക്കമുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാകും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു